AUTOMOBILE

ടെസ്‌ലയുടെ ഇവി ചാർജിങ് നെറ്റ്‌വർക്കിൽ പങ്കാളിയാകാൻ ഹ്യൂണ്ടായും

കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിക്കുന്ന ടെസ്‌ലയുടെ സൂപ്പർചാർജർ നെറ്റ്‌വർക്കിൽ ഹ്യുണ്ടായ്ക്ക് വേ​ഗത്തിൽ ചാർജ് ചെയ്യാൻ കഴിയില്ലെന്നതാണ് പ്രധാന വെല്ലുവിളി

വെബ് ഡെസ്ക്

ടെസ്‌ലയുടെ ഇവി ചാർജിങ് നെറ്റ്‌വർക്കിൽ പങ്കാളിയാകാൻ താത്പര്യം പ്രകടിപ്പിച്ച് കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ്. ഇലക്ട്രിക് വാഹന രംഗത്ത് ശ്രദ്ധയൂന്നാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ 2800 കോടി ഡോളർ ചെലവഴിക്കാനാണ് ഹ്യൂണ്ടായ് ലക്ഷ്യമിടുന്നത്. അമേരിക്കയിൽ വരാനിരിക്കുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും ടെസ്‌ലയുടെ ചാർജിങ് ശൃംഖല ഉപയോഗിക്കുന്നത് പരിഗണിക്കുകയാണ്.

ഉപഭോക്താക്കൾക്ക് ഗുണകരമെങ്കിൽ ടെസ്‌ലയുടെ ചാർജിങ് മാനദണ്ഡങ്ങൾ സ്വീകരിക്കുന്ന വാഹന നിർമാതാക്കളുടെ സഖ്യത്തിൽ ചേരുന്നത് കമ്പനി പരി​ഗണിക്കുമെന്ന് ഹ്യുണ്ടായ് സിഇഒയും പ്രസിഡന്റുമായ ജെഹൂൺ ചാങ്ങ് വ്യക്തമാക്കി. 2030 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹന പങ്കാളിത്തം 34 ശതമാനമായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ഇത് എട്ട് ശതമാനം മാത്രമാണ്.

ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഇലക്‌ട്രിക് കാറായ അയോണിക് 5 ഉൾപ്പെടെ, ടെസ്‌ലയേക്കാൾ ഉയർന്ന വോൾട്ടേജിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിക്കുന്ന ടെസ്‌ലയുടെ സൂപ്പർചാർജർ നെറ്റ്‌വർക്കിൽ ഹ്യുണ്ടായ് വാഹനങ്ങൾ വേ​ഗത്തിൽ ചാർജ് ചെയ്യാൻ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കാൻ മാർഗങ്ങളുണ്ടോ എന്ന് ടെസ്‌ലയുമായി ആലോചിക്കുമെന്ന് ഹ്യുണ്ടായ് സിഇഒ വ്യക്തമാക്കി.

അമേരിക്കയിലുള്ള ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളിൽ ഏകദേശം 60 ശതമാനവും ടെസ്‌ലയുടെ സൂപ്പർചാർജറുകളാണ്. ഇതാണ് സഹകരണത്തിനുള്ള സാധ്യതകൾ തേടാൻ മറ്റ് കമ്പനികളെ പ്രേരിപ്പിക്കുന്നത്. നേരത്തെ ഫോർഡും ജനറൽ മോട്ടോഴ്‌സും ടെസ്‌ലയുമായി കരാറിലെത്തിയിരുന്നു. 2030 ഓടെ അഞ്ച് ലക്ഷം ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് അമേരിക്ക. ഇതിന്റെ ഭാ​ഗമായി 2024 അവസാനത്തോടെ ഇതര വാഹന നിർമാതാക്കൾക്കായി 7,500 ചാർജിങ് സ്റ്റേഷനുകൾ ലഭ്യമാക്കുമെന്നും ടെസ്‌ല അറിയിച്ചിട്ടുണ്ട്.

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ നാടകീയ സംഭവങ്ങൾ, തൃണമൂൽ-ബിജെപി എംപിമാർ ഏറ്റുമുട്ടി, സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

സെബിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: 'കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല', മാധബി ബുച്ചിനെതിരെ നടപടി ഉണ്ടാകില്ല

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

'ഞാൻ കലൈഞ്ജറുടെ കൊച്ചുമകൻ, മാപ്പുപറയില്ല'; സനാതന ധർമ പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഉദയനിധി