BUSINESS

കാശെടുത്താല്‍ കാശ് പോകുമോ? എ ടി എം കൈമാറ്റ നിരക്കില്‍ വീണ്ടും വര്‍ധനവുണ്ടായേക്കും

വെബ് ഡെസ്ക്

എ ടി എം ഉപയോഗത്തിന്റെ കൈമാറ്റ നിരക്കില്‍ വര്‍ധനവ് വേണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (സിഎടിഎംഐ). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും മുൻപിലാണ് സിഎടിഎംഐ ഈ ആവശ്യമുയർത്തിയിരിക്കുന്നത്.

മറ്റു ബാങ്കുകളുടെ എ ടി എം വഴി പണം പിന്‍വലിക്കുന്നതിന് ഈടാക്കുന്ന തുകയാണ് കൈമാറ്റ നിരക്ക് അഥവാ ഇന്റർ ചേഞ്ച് ഫീസ്. ഏത് ബാങ്കിന്റെ എ ടി എമ്മില്‍ നിന്നുമാണോ പണം പിന്‍വലിക്കുന്നത്, ആ ബാങ്കിലേക്ക് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്കാണ് ഈ പണം അടയ്ക്കുന്നത്.

നിലവില്‍ ബെംഗളുരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, മുംബൈ തുടങ്ങിയ ആറ് മെട്രോ നഗരങ്ങളിലെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് പ്രതിമാസം എടിഎമ്മുകൾ മുഖേനയുള്ള അഞ്ച് ഇടപാടുകള്‍ വരെ സൗജന്യമാണ്. മറ്റു ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിച്ച് മൂന്ന് ഇടപാടുകളാണ് ഈ നഗരങ്ങളിൽ സൗജന്യമായി നടത്താവുന്നത്.

ഇവയൊഴികെയുള്ള നഗരങ്ങളിൽ മറ്റു ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിച്ച് അഞ്ച് ഇടപാടുകളാണ് സൗജന്യമായി നടത്താവുന്നത്. ഇതിനുശേഷമുള്ള ഓരോ ഇടപാടിനും എടിഎം കാർഡ് ഇഷ്യു ചെയ്ത ബാങ്ക്, ഏത് എടിഎമ്മിൽനിന്നാണോ പണം പിൻവലിക്കുന്നത് അതിന്റെ ഉടമസ്ഥതയുള്ള ബാങ്കിന് 21 രൂപ വീതം ഇന്റർ ചേഞ്ച് ഫീസായി നൽകണം. ഈ തുക എടിഎം കാർഡ് ഉടമയിൽനിന്ന് അത് ഇഷ്യു ചെയ്ത ബാങ്ക് ഈടാക്കുകയും നാല് രൂപ കുറച്ച് മറ്റേ ബാങ്കിന് കൈമാറുകയുമാണ് ചെയ്യുന്നത്. ഇന്റർ ചേഞ്ച് ഫീസ് രണ്ടു രൂപ ഉയര്‍ത്തി 23 ആക്കണമെന്നാണ് സിഎടിഎംഐയുടെ ആവശ്യം.

കൈമാറ്റ നിരക്കില്‍ വര്‍ധനവ് നല്‍കിയിട്ട് രണ്ടുവര്‍ഷം പിന്നിടുകയാണ്. 2021ല്‍ കൈമാറ്റ നിരക്ക് 15 രൂപയില്‍ നിന്ന് 17 ആയി ഉയര്‍ത്തിയിരുന്നു. സൗജന്യ ഇടപാടുകള്‍ക്ക് പുറമെയുള്ള എല്ലാ പണമിടപാടുകള്‍ക്കും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന 'ക്യാപ് ഓണ്‍ ഫീ' 20ല്‍ നിന്ന് 21 ആയി ഉയര്‍ത്തുകയും ചെയ്തു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?