EDUCATION

ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം; തീരുമാനം നാല് വർഷ യുജി പ്രോഗ്രാമിൻ്റെ ഭാഗമായി

വെബ് ഡെസ്ക്

ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ ഈ അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം. നാലു വർഷ യുജി പ്രോഗ്രാമിന്റെ ഭാഗമായിവരുന്ന മാറ്റങ്ങളെ ഉൾക്കൊകൊണ്ടാണ് കോ എഡ്യുക്കേഷനിലേക്ക് മാറാൻ സ്ഥാപനം തീരുമാനിച്ചത്. കഴിഞ്ഞ 74 വർഷമായി പെൺകുട്ടികൾ മാത്രമായിരുന്നു അസംപ്‌ഷൻ ഓട്ടോണമസ് കോളേജിൽ പഠിച്ചിരുന്നത്.

19 യുജി കോഴ്സുകളും ഒന്‍പത് പിജി കോഴ്സുകളും 26 തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളുമാണ് അസംപ്ഷൻ കോളേജിലുള്ളത്. നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷന്റെയും കേരള ഗവൺമെന്റ് കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെന്ററിന്റെയും അംഗീകാരമുള്ള ഡിപ്ലോമ കോഴ്സുകൾ ആണ് ഇവ. തൊഴിലധിഷ്ഠിത കോഴ്സുകളുടെ സമയം ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ 5 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആ കോഴ്സുകളിൽ പ്രായഭേദമെന്യേ ആർക്കും പഠിക്കാവുന്നതാണ്.

നേരത്തെ കോളേജിൽ പഠനത്തോടൊപ്പം ജോലിയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉറപ്പാക്കാൻ പഠനസമയം പുനഃക്രമീകരിച്ചിരുന്നു. ഈ അധ്യയനവർഷം മുതൽ കോളേജ് സമയം ഒന്‍പത് മുതൽ രണ്ട് മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ 9.30 മുതൽ 3.30 വരെയാണു ക്ലാസ്. രണ്ട് മണിക്കുശേഷം വിദ്യാർഥികൾക്ക് പാർട്‌ടൈം ജോലിക്കുള്ള സൗകര്യമുണ്ടാകും. ജോലി ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് തൊഴിലധിഷ്ഠിത കോഴ്സുകൾക്കും ചേരാം.

പേഷ്യന്റ് കെയർ മാനേജ്മെന്റ്, മെഡിക്കൽ കോഡിങ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകൾ കോളേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. മത്സരപ്പരീക്ഷാ പരിശീലനത്തിൽ പങ്കെടുക്കാനും വിദേശ ഭാഷാപഠനത്തിനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും. കോളേജിന് പുറത്തുള്ള വിദ്യാർഥികൾക്കും റജിസ്റ്റർ ചെയ്ത് തൊഴിലധിഷ്ഠിത കോഴ്സ് പഠിക്കുന്നതിനുള്ള സൗകര്യമൊരുക്കും.

2017-ലെ NIRF റാങ്കിങ്ങിലെ ഇന്ത്യയിലെ മികച്ച 100 കോളേജുകളിലൊന്നായ അസംപ്ഷൻ ഇപ്പോൾ ദേശീയ തലത്തിൽ 29-ാം സ്ഥാനത്തും 2021-22-ലെ വിദ്യാഭ്യാസ വേൾഡ് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ റാങ്കിങ്ങിലെ സ്വകാര്യ സ്വയംഭരണ കോളേജുകളിൽ സംസ്ഥാനത്ത് 11-ാം സ്ഥാനത്തുമാണ്. 1950-ൽ ആരംഭിച്ച കോളേജിൽ 19 ബിരുദ, 9 ബിരുദാനന്തര, 2 പിഎച്ച്ഡി പ്രോഗ്രാമുകളിലായി 2500-ലധികം വിദ്യാർഥികളുണ്ട്. ഇവയ്‌ക്ക് പുറമേ, കരിയർ ഓറിയൻ്റഡ് ആഡ് ഓൺ കോഴ്‌സുകൾ, ACSAD സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, എൻറിച്ച്‌മെൻ്റ് മൊഡ്യൂളുകൾ, സോഷ്യൽ ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ എന്നിവയുണ്ട്,

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും