ഇളയരാജ, എ ആർ റഹ്മാൻ  
ENTERTAINMENT

''ഞങ്ങളുടെ ലക്ഷ്യസ്ഥാനം എപ്പോഴും തമിഴ്‌നാട്''; വിമാനത്താവളത്തില്‍ കണ്ടുമുട്ടി ഇളയരാജയും റഹ്മാനും

വെബ് ഡെസ്ക്

സംഗീതസംവിധാനത്തിലെ രണ്ട് ഇതിഹാസങ്ങളാണ് ഇളയരാജയും എ ആര്‍ റഹ്മാനും. ഇരുവരുടെയും ഒരു ഗാനമെങ്കിലും ആസ്വദിക്കാതെ മലയാളികള്‍ ഉള്‍പ്പെടെ സംഗീതാസ്വാദകരുടെ ഒരു ദിനവും കടന്നുപോകാറില്ല. കഴിഞ്ഞ ദിവസം രണ്ടുപേരും വിദേശയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ കണ്ടുമുട്ടി. ഗുരുവിനൊപ്പം സഞ്ചരിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് റഹ്മാന്‍ കുറിച്ചത് ഇങ്ങനെയായിരുന്നു, ''ഞങ്ങള്‍ രണ്ടുപേരും മടങ്ങുന്നത് വ്യത്യസ്ത വന്‍കരകളില്‍നിന്നാണ്. എന്നാല്‍ ലക്ഷ്യസ്ഥാനം എപ്പോഴും തമിഴ്‌നാട് തന്നെ''.

യുഎസിലും കാനഡയിലും സംഗീതപരിപാടി അവതരിപ്പിക്കാന്‍ പോയതായിരുന്നു റഹ്മാന്‍. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്ന് മടങ്ങുകയായിരുന്നു ഇളയരാജ. ഇരുവരും യാദൃച്ഛികമായാണ് ചെന്നൈ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയത്.

അടുത്തിടെ, കനേഡിയന്‍ നഗരമായ മര്‍ഖാമിലെ ഒരു തെരുവിന് റഹ്മാനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നു. 'ജീവിതത്തില്‍ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു' -എന്നായിരുന്നു റഹ്മാന്‍ അതിനോട് പിന്നീട് പ്രതികരിച്ചത്.

തമിഴ് സിനിമകളുടെ തിരക്കിലാണ് റഹ്മാന്‍. വിക്രമിന്റെ 'കോബ്ര'യാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സിമ്പുവിന്റെ 'വെന്ത് തനിന്തത് കാട്', മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' എന്നീ ചിത്രങ്ങളാണ് റഹ്മാന്റേതായി ഇനി വരാനിരിക്കുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?