ENTERTAINMENT

എ ആർ റഹ്മാൻ സംഗീതനിശ : മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ചെന്നൈയിലെ എ ആർ റഹ്മാന്റെ മറക്കുമാ നെഞ്ചം സംഗീത ഷോ അലങ്കോലപ്പെട്ട സംഭവത്തിൽ ചെന്നൈ ഡിസിപി ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവത്തിൽ ഗുരുതരമായ വീഴ്ച നടന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിസിപി ദീപ സത്യ, ദിശാ മിത്തൽ ഐപിഎസ്, ആദർശ് പച്ചേര ഐപിഎസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. തമിഴ്‌നാട് പോലീസിന്റെ അന്വേഷണ നടപടിയുടെ ഭാഗമായാണ് ഇവരെ സ്ഥലം മാറ്റുകയും ബാക്കിയുള്ള ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി മാറ്റി നിർത്തുകയും ചെയ്തിരിക്കുന്നത്. ഷോ അലങ്കോലമായ പേരിൽ ആരാധകർക്കുണ്ടായ നഷ്ടത്തിൽ എ ആർ റഹ്മാൻ ഇന്നലെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു തമിഴ്നാട് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്.

ആദിത്യറാം പാലസ് സിറ്റിയിലെ മൈതാനത്ത് നടത്തിയ 'മറക്കുമാ നെഞ്ചം' എന്ന സംഗീത ഷോയുടെ സംഘാടനത്തിൽ ഗുരുതരമായ വീഴ്ച വന്നതിനെ തുടർന്ന് ടിക്കെറ്റെടുത്ത ആയിരങ്ങൾക്ക് ഷോയിൽ പ്രവേശിക്കാൻ പോലും സാധിച്ചില്ല. അകത്ത് കേറിയവർക്ക് ഷോയിൽ പ്രവേശിക്കാൻ പോലും സാധിച്ചില്ല. പ്രവേശിച്ചവർക്കാകട്ടെ മോശം ശബ്ദ സംവിധാനമടക്കമുള്ള പ്രശ്നങ്ങളാൽ പരിപാടി ആസ്വദിക്കാനും സാധിച്ചിരുന്നില്ല. 2000 രൂപ മുതൽ 10000 വരെയായിരുന്നു ടിക്കറ്റ് നിരക്ക്.

എന്നാൽ വേദിയുടെ സ്ഥലപരിമിതി പരിഗണിക്കാതെ സംഘാടകർ കൂടുതൽ ടിക്കറ്റുകൾ വിറ്റെന്ന പരാതിയുമുണ്ട്. തിരക്കിൽ പെട്ട ആരാധകർ എക്സിലൂടെ എ ആർ റഹ്മാനെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. റഹ്മാൻ പണം തിരികെ നൽകണമെന്നും ടിക്കറ്റ് എടുത്തവർ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ പരിപാടി വൻ വിജയമാണെന്നാണ് സംഘാടകരുടെ അവകാശവാദം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോകളില്‍ ഒന്നാണ് 'മറക്കുമാ നെഞ്ചം'.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും