ENTERTAINMENT

'ഇന്ത്യയാണ് എല്ലാം'; കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന് അക്ഷയ് കുമാര്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

കനേഡിയന്‍ പൗരത്വം സ്വീകരിച്ചതിന്റെ പേരില്‍ നിരന്തരം വിമര്‍ശനം നേരിടുന്ന ബോളിവുഡ് താരമാണ് അക്ഷയ് കുമാര്‍. എന്നാലിപ്പോള്‍ വിമര്‍ശകര്‍ക്കെല്ലാം മറുപടിയുമായി നടന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനായുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നാണ് താരത്തിന്റെ പ്രതികരണം. നിയമപരമായി സ്വീകരിക്കേണ്ട നടപടികളുമായി മുന്നോട്ട് പോകുമെന്ന് അക്ഷയ് കുമാര്‍ പ്രതികരിച്ചു. കനേഡിയന്‍ പൗരത്വം വിഷയത്തില്‍ കാര്യങ്ങളിയാതെയാണ് പലരും തന്നെ വിമര്‍ശിച്ചിട്ടുള്ളതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

''ഞാന്‍ ഇതുവരെ എന്ത് നേടിയോ, അതെല്ലാം ഇന്ത്യയില്‍ നിന്ന് ലഭിച്ചതാണ്. പ്രശസ്തിയും സമ്പത്തുമെല്ലാം ഇന്ത്യയാണ് തന്നത് അതിനാല്‍ ഇന്ത്യ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്'' - അക്ഷയ് കുമാര്‍ വ്യക്തമാക്കി.

2019 ല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്രമോദിയുമായുള്ള അഭിമുഖത്തിന് ശേഷമാണ് അക്ഷയ് കുമാറിന്റെ പൗരത്വം ചര്‍ച്ചാവിഷയമായത്

1990 കളില്‍ പല സിനിമകളും മോശമായതിനെ തുടര്‍ന്നാണ് കാനഡയിലേയ്ക്ക് പോകാനുള്ള തീരുമാനമെടുത്തതെന്ന് താരം പറയുന്നു ''സിനിമകള്‍ മോശമായതിന്റെ പേരില്‍ വല്ലാത്ത വിഷമം അലട്ടിയിരുന്നു. മറ്റെന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായി. അപ്പോഴൊരു സുഹൃത്താണ് കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ നിര്‍ദേശിച്ചത്.'' -അക്ഷയ് കുമാര്‍ വ്യക്തമാക്കി.

ഇപ്പോള്‍ അതല്ല സാഹചര്യമെന്ന് താരം പറയുന്നു. തന്റെ എല്ലാ സിനിമകളും പ്രേക്ഷകര്‍ സ്വീകരിക്കുന്നതിനാലാണ് കനേഡിയന്‍ പാസ്പോര്‍ട്ട് മാറ്റുന്നതിന്റെ നടപടികളിലേക്ക് കടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിയുമായുള്ള അഭിമുഖത്തിന് പിന്നാലെയാണ് അക്ഷയ് കുമാറിന്റെ പൗരത്വം ചര്‍ച്ചാവിഷയമായത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്