ENTERTAINMENT

തിരിച്ചടവ് മുടങ്ങി, 3 കോടിയുടെ വായ്പ 11 കോടി ആയി; നടൻ രജ്പാൽ യാദവിന്റെ വസ്തു പിടിച്ചെടുത്ത് ബാങ്ക്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലോൺ തുക അ‌‌ടക്കാത്തതിനാൽ നടൻ രജ്പാൽ യാദവിന്റെ കോടികൾ വിലമതിപ്പുളള വസ്തു പിടിച്ചെടുത്ത് സെൻട്രൽ ബാങ്ക്. നടന്റെ ഉത്തർപ്രദേശ് ഷാജഹാൻപൂരിലുള്ള വസ്തുവാണ് ലോണെടുത്ത് തിരിച്ചടവ് മുടങ്ങിയതിനേത്തുടർന്ന് ബാങ്ക് പിടിച്ചെടുത്തത്. മൂന്നുകോടി രൂപ ആയിരുന്നു ലോൺ വകുപ്പിൽ യാദവ് വാങ്ങിയിരുന്നത്. ബാന്ദ്ര കുർള കോംപ്ലക്സിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയിൽ നിന്നായിരുന്നു വായ്പ തുക കൈപറ്റിയിരുന്നത്.

പിതാവ് നൗരം​ഗ് യാദവിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ ഈടാക്കിവെച്ചായിരുന്നു യാദവ് ലോണെടുത്തിരുന്നത്. തുടർച്ചയായി വായ്പ മുടങ്ങിയതോടെ തിരിച്ചടയ്ക്കേണ്ട വായ്പ തുക 11 കോടിയായി. ഇതേ തുടർന്ന് ബാങ്ക് അധികൃതർ ആ​ഗസ്റ്റ് മാസം എട്ടാം തീയതി ബാങ്ക് ഷാജഹാൻപൂരിലെ സേത്ത് എൻക്ലേവ് ഏരിയയിലെ രാജ്പാൽ യാദവിൻ്റെ വസ്തുവിൻ്റെ ഗേറ്റ് സീൽ ചെയ്യുകയായിരുന്നു.

ഹിന്ദി, മറാഠി, തെലുങ്ക്, കന്നഡ, ബെം​ഗാളി ഭാഷകളിലായി 150-ലേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുളള രജ്പാൽ യാദവ് ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുളളത് ബോളിവുഡ് ചിത്രങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെയാണ്. ലവ് കി അറേഞ്ച് മാര്യേജ്, ചന്തു ചാമ്പ്യൻ എന്നിവയാണ് ഇദ്ദേഹം ഒടുവിലായി വേഷമിട്ട ചിത്രങ്ങൾ.

മുൻപും വായ്പ തുക തിരിച്ചടക്കാത്തതിന്റെ പേരിൽ താരം നിയമ നടപടികൾക്ക് വിധേയനായിട്ടുണ്ട്. അദ്ദേഹംതന്നെ സംവിധാനംചെയ്ത അട്ടാ പട്ടാ ലാപട്ടാ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരുന്നതിനെത്തുടർന്ന് താരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യാദവിന്റെ ഭാര്യ രാധാ യാദവായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. രജ്പാൽ യാദവിന്റെ കാം ചാലു ഹേ എന്ന ചിത്രം ഈയിടെ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. മക്തൂബ് ആണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും