ENTERTAINMENT

ഋതുപർണ ഘോഷും മാധവനും പുറം ലോകം കാണാത്ത 'സൺഗ്ലാസും'

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇന്ത്യൻ നവസിനിമയുടെ വഴിക്കാട്ടിയായ ഋതുപർണ ഘോഷിന്റെ ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹിക്കാത്ത കലാകാരൻമാർ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. എന്നാൽ അധികം ആർക്കും കിട്ടാത്ത ഭാഗ്യം ലഭിച്ചിട്ടും ആ ചിത്രം തീയേറ്ററിലെത്താതെ പോയാലോ ? മാഡി എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന നടൻ മാധവന് അങ്ങനെയൊരു ദുർഗതിയുണ്ടായിട്ടുണ്ട്.

2006 ലാണ് പ്രിയ ഋതു ദാ സൺഗ്ലാസ് എന്ന ബൈ ലിഗ്വൽ ചിത്രമെടുക്കുന്നത് (ഹിന്ദിയിലും ബംഗാളിയിലും ) കൊങ്കണ സെൻ ശർമ്മയായിരുന്നു നായിക. കൊങ്കണ സെൻ ശർമ്മയുടെ അമ്മ വേഷത്തിലേക്ക് ജയ ബച്ചനുമെത്തി. ഒടുവിലാണ് നായകനെ തീരുമാനിക്കുന്നത് .ആദ്യം മാധവൻ ചിത്രത്തിന്റെ ഭാഗമായിരുന്നില്ല . അർഷദ് വർസി, സഞ്ജയി സൂരി എന്നിവരൊക്കെ പരിഗണയിലുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാൽ അവരൊക്കെ പിൻമാറി . ഒടുവിലാണ് ഋതു ദാ മാധവനിലേക്ക് എത്തിയത്. കഥ പോലും കേൾക്കാതെ മാധവൻ ചിത്രം ചെയ്യാമെന്ന് ഏറ്റു. ജയാ ബച്ചനും ഋതുപർണഘോഷിനും ഒപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷമായിരുന്നു കഥ പോലും കേൾക്കേണ്ടെന്ന മാധവന്റെ തീരുമാനത്തിന് പിന്നിൽ

2006 ൽ ചിത്രീകരണം ആരംഭിച്ചു. ഇതിനിടയിൽ ജയാ ബച്ചന് ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ചിത്രീകരണം പിന്നെയും നീണ്ടു. ഒടുവിൽ ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും പല കാരണങ്ങൾ കൊണ്ട് റിലീസ് നടന്നില്ല. ഒടുവിൽ 2013 ൽ ഋതുപർണ ഘോഷ് വിടപറഞ്ഞ ശേഷം കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മാസ്റ്റർ സംവിധായകന് ആദരം അർപ്പിച്ച് ചിത്രം പ്രദർശിപ്പിച്ചെങ്കിലും തീയേറ്റർ റിലീസ് എന്ന സ്വപ്നം ബാക്കിയായി .

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?