ENTERTAINMENT

'ദുരഭിമാനക്കൊല കുറ്റമല്ല, കരുതൽ'; വിവാദ പ്രസ്താവനയിൽ കുടുങ്ങി നടനും സംവിധായകനുമായ രഞ്ജിത്ത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദുരഭിമാനക്കൊല കുറ്റമല്ലെന്ന വിവാദ പ്രസ്താവനയുമായി നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള കരുതലാണെന്നും അക്രമമായി കാണേണ്ടതില്ലെന്നും രഞ്ജിത്ത് പറഞ്ഞു. 'കവുണ്ടംപാളയം' എന്ന പുതിയ ചിത്രത്തിന്റെ റിലീസിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.

ദുരഭിമാനക്കൊലയെക്കുറിച്ചുളള ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് രഞ്ജിത്ത് ഇപ്രകാരം പറഞ്ഞത്. സേലത്തെ കരിപ്പൂരിലുളള തീയേറ്ററിൽ നടന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിഞ്ഞിറങ്ങുമ്പോഴായിരുന്നു രഞ്ജിത്ത് മാധ്യമങ്ങളെ കണ്ടത്.

''മക്കള്‍ കൈവിട്ടുപോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ മനസിലാകൂ. ഉദാഹരണത്തിന്, ഒരു ബൈക്ക് മോഷണം പോയാല്‍ നമ്മള്‍ അന്വേഷിക്കില്ലേ. അതുപോലെ, കുട്ടികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെയ്ക്കുന്ന മാതാപിതാക്കള്‍ അവരുടെ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. മക്കളോടുളള കരുതല്‍ മാത്രമാണ്,'' രഞ്ജിത്ത് പറഞ്ഞു.

വ്യക്തികളും സംഘടനകളുമടക്കം നടന്റെ പ്രസ്താവനയെ അപലപിച്ചുകൊണ്ട് രം​ഗത്തെത്തി. ദുരഭിമാനക്കൊല തടയുന്നതിനായി പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാന്‍ നിരന്തരമായുളള ശ്രമങ്ങൾ നടത്തുന്നതിനിടെ ഇപ്രകാരമുളള പരാമർശങ്ങൾ സമൂഹത്തിൽ പേരുളള താങ്കളെ പോലുളളവരിൽനിന്ന് ഉയർന്നുവരുന്നതിനോട് യോജിക്കാനാവില്ലെന്നും ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

രാജമാണിക്യത്തിലെ വില്ലൻ വേഷത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ നടനാണ് രഞ്ജിത്ത്. മുൻപും സ്ത്രീകളെ ആക്ഷേപിച്ചുകൊണ്ടുളള വിവാദ പ്രസ്താവനകൾ സടത്തിയതിന്റെ പേരിൽ നടൻ വാർത്തകളിൽ നിറ‍ഞ്ഞിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമകളിലും സ്ത്രീകളെ കേവലം വസ്തുക്കളായി മാത്രം കാണുന്നു എന്ന പരാമര്‍ശവും ഈ സമയം ഉയര്‍ന്നിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്