ENTERTAINMENT

IFFK 2023 | നെഞ്ചിടിപ്പ് ഏറ്റാൻ ഇത്തവണയും അർധരാത്രിയിൽ ഹൊറർ ചിത്രപ്രദർശനം; പ്രദര്‍ശിപ്പിക്കുന്നത് രണ്ട് ചിത്രങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇത്തവണയും അർധരാത്രിയിൽ ഹൊറർ ചിത്രങ്ങൾ പ്രദർശിപ്പിക്കും. രണ്ട് ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്.

ലോകത്തെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ എക്സോർസ്സിസ്റ്റ്, മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു ഒരുക്കിയ ടൈഗർ സ്ട്രൈപ്സ് എന്നീ ചിത്രങ്ങളാണ് മിഡ്നെറ്റ് സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച ചിത്രം അന്തരിച്ച പ്രശസ്ത സംവിധായകൻ വില്ല്യം ഫ്രീഡ്കിനുള്ള സ്മരണാഞ്ജലിയായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

വില്ല്യം ഫ്രീഡ്കിൻ സ്വന്തം നോവലിനെ ആധാരമാക്കി 1973 ൽ നിർമ്മിച്ച അമേരിക്കൻ ഹൊറർ ചിത്രമാണ് 'ദി എക്‌സോർസിസ്റ്റ്' ലോകമെമ്പാടുമുള്ള വിവിധ ഹൊറർ സിനിമകൾക്ക് അടിസ്ഥാനമായ 'ദി എക്‌സോർസിസ്റ്റ്'

എലൻ ബർസ്റ്റിൻ, മാക്‌സ് വോൺ സിഡോ, ജേസൺ മില്ലർ, ലിൻഡ ബ്ലെയർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മലേഷ്യൻ ഹൊറർ ചിത്രം ടൈഗർ സ്ട്രൈപ്സ് ആണ് പ്രദർശിപ്പിക്കുന്ന രണ്ടാമത്തെ ഹൊറർ ചിത്രം.

മലേഷ്യയിൽ നിന്നുള്ള ഓസ്‌കാർ എൻട്രി കൂടിയായ ചിത്രം കാൻ മേളയിൽ പുരസ്‌കാരം നേടിയിരുന്നു. പതിനൊന്നുകാരിയായ ഒരു പെൺകുട്ടി ഋതുമതിയാകുന്നതിനെ തുടർന്നുള്ള ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇന്തോനേഷ്യൻ ചിത്രം 'സാത്താൻസ് സ്ലേവ്', തായ്‌ലാന്റ് ചിത്രം 'ദി മീഡിയം' എന്നിവയായിരുന്നു കഴിഞ്ഞ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ. രാത്രി 12 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ചിത്രങ്ങളുടെ പ്രദർശനം.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം