ENTERTAINMENT

സേവന വേതന കരാർ നിർബന്ധമാക്കി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; കരാർ ഇല്ലാത്ത പക്ഷം തർക്കങ്ങളിൽ ഇടപെടില്ല

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമയിൽ സേവന, വേതന കരാർ നിർബന്ധമാക്കി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിർമാതാക്കൾ ചേർന്ന് എഎംഎംഎയ്ക്കും ഫെഫ്കയ്ക്കും കത്തയച്ചു. അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവർ സേവന, വേതന കരാർ ഒപ്പിട്ടശേഷമേ സിനിമയുടെ ഭാ​ഗമാവാൻ പാടുളളൂവെന്നാണ് നിർദേശം. ഒക്ടോബർ ഒന്ന് മുതൽ ഇത് നടപ്പാക്കണമെന്ന് അമ്മയ്‌ക്കും ഫെഫ്കയ്‌ക്കും അയച്ച കത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം പറ്റുന്നവർ മുദ്രപത്രത്തിൽ തയാറാക്കുന്ന കരാറിൽ ഒപ്പിടണമെന്നും കരാറിന് പുറത്ത് പ്രതിഫലം നൽകില്ലെന്നും നിർമാതാക്കൾ അറിയിച്ചു. ഒരു ലക്ഷം രൂപവരെ പ്രതിഫലം പറ്റുന്നവർ നിർമാണക്കമ്പനിയുടെ ലെറ്റർ ഹെഡ്ഡിൽ കരാർ നൽകേണ്ടിവരും. സേവന, വേതന കരാറില്ലാത്ത തൊഴിൽ തർക്കത്തിൽ ഇനി ഇടപെടില്ലന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കത്തിൽ പറയുന്നു.

കത്തിന്റെ പൂർണരൂപം

നിലവിലെ സാഹചര്യത്തിൽ സിനിമകളിൽ തൊഴിലിൽ എർപ്പെടുന്ന എല്ലാവരുടെയും കൃത്യമായ കരാറിൻ്റെ അടിസ്ഥാനത്തിൽ മാത്രം സിനിമകൾ ആരംഭിക്കാനാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനം. കോപ്പി റൈറ്റ് പ്രകാരം നടപ്പിലാക്കേണ്ട കരാറുകളുടെ കരട് താങ്കളുടെ സംഘടനക്ക് ലഭ്യമാക്കിയതിനാൽ അതിന്മേൽ വേറിട്ടുള്ള എന്തെങ്കിലും അഭിപ്രായം അറിയിക്കാൻ ഉണ്ടെങ്കിൽ 25.09.2024 നുള്ളിൽ കത്ത്‌ മുഖേന ഞങ്ങളെ അറിയിക്കണം എന്ന് താൽപ്പര്യപ്പെടുന്നു.

01.10.2024 മുതൽ തുടങ്ങുന്ന എല്ലാ സിനിമകളിലും തൊഴിലുകളിൽ ഏർപ്പെടുന്ന അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് നിർബന്ധമായും സേവന, വേതന കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ്റെ കീഴിൽ രജിസ്റ്റർ ചെയ്യുന്ന ചിത്രങ്ങൾക്ക് ചിത്രീകരണത്തിന് അനുമതി നൽകുകയുള്ളൂ എന്ന് അറിയിക്കുന്നു.

കൃത്യമായ സേവന, വേതന കരാറുകൾ ഇല്ലാത്ത തൊഴിൽ തർക്കത്തിന്മേൽ ഒരുകാരണവശാലും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇനിമേൽ ഇടപെടുന്നതല്ല എന്നും അറിയിക്കുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും