ENTERTAINMENT

കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനുപിന്നാലെ ആരോഗ്യനില വഷളായി, രണ്ടു വർഷത്തെ ചികിത്സ ഫലിച്ചില്ല; പ്രശസ്ത കെപോപ് ഗായകൻ ലീ തെ ഗ്യൂൻ അന്തരിച്ചു

വെബ് ഡെസ്ക്

പ്രശസ്ത കെപോപ് ഗായകൻ ലീ തെ ഗ്യൂൻ അന്തരിച്ചു. കോവിഡ് 19 വാക്‌സിൻ സ്വീകരിച്ചതിനു പിന്നാലെ ആരംഭിച്ച വിവിധ ആരോഗ്യപ്രശ്‍നങ്ങളെത്തുടർന്ന് രണ്ടു വർഷമായി ചികിത്സയിലായിരുന്നു. കെ-പോപ്പ് ബോയ് ഗ്രൂപ്പായ അക്കഡോങ് ക്ലബ്ബിലെ അംഗമായിരുന്നു നാൽപ്പത്തിയൊന്നുകാരനായ ലീ.

സംസ്കാരം ദക്ഷിണ കൊറിയയിലെ നോർത്ത് ചുങ്‌ചിയോങ് പ്രവിശ്യയിലെ യൂംസിയോങ് കൗണ്ടിയിലെ യൗൻ മെമ്മോറിയൽ പാർക്ക് കൊളംബേറിയത്തിൽ കഴിഞ്ഞദിവസം നടന്നതായി ലീയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

2002 ലാണ് ലീ തെ ഗ്യൂനിന്റെ അക്കഡോങ് ക്ലബ്ബ് അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ ചാനലായ എംബിസി നടത്തിയ ഒരു സംഗീതപരിപാടിയിൽ വിജയിച്ചതോടെയായിരുന്നു ഇവരുടെ കെപോപ് ലോകത്തേക്കുള്ള ചുവടുവെപ്പ്. ആ വർഷത്തെ റൂക്കി ഓഫ് ദി ഇയർ അവാർഡ് നേടിയ ഗ്രൂപ്പ് പെട്ടെന്ന് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പിന്നീട് ഗ്രൂപ്പ് പിരിച്ചുവിട്ടശേഷം 'ദി എ ഡി' എന്ന ഗ്രൂപ്പിന്റെ ഭാഗമായി ജങ് യി-ഡ്യൂൻ, ജംഗ് യൂൻ-ഡോൺ, യാങ് ചി-ഹ്വാൻ എന്നിവരോടൊപ്പം വീണ്ടും സംഗീതലോകത്ത് മടങ്ങിയെത്തി. കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനുപിന്നാലെയുണ്ടായ ആരോഗ് പ്രശ്നങ്ങളെക്കുറിച്ച് 2002 ഫെബ്രുവരിയിൽ ലീയുടെ ഭാര്യയാണ് പുറംലോകത്തെ അറിയിച്ചത്. ബ്ലൂ ഹൗസ് പെറ്റിഷൻ ബോർഡിൽ ലീയുടെ ഭാര്യ സമർപ്പിച്ച നിവേദനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

മൂന്നു വർഷം മുൻപ് ഫൈസർ കോവിഡ് 19 വാക്സിൻ മൂന്നാം ഡോസെടുത്ത് മൂന്നു മണിക്കൂറിനുശേഷം ലീ ഗുരുതരമായ പാർശ്വഫലങ്ങൾ അനുഭവിച്ചതായി കുടുംബം ആരോപിക്കുന്നു. തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതോടെ ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനകളിൽ ബാരക്നോയിഡ് രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചു.

സാധാരണയായി സബരക്നോയിഡ് രക്തസ്രാവമുണ്ടാകുന്നത് ട്രോമ മൂലമാണെന്ന് പരിശോധിച്ച ഡോക്ടർ അന്ന് ലീയുടെ കുടുംബത്തോട് വിശദീകരിച്ചിരുന്നു. എന്നാൽ ഭർത്താവിന്റെ കാര്യത്തിൽ അങ്ങനെയൊരു ട്രോമ ഉണ്ടായിട്ടില്ലെന്നാണ് ലീയുടെ ഭാര്യ അറിയിച്ചത്. അതിനാൽ രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താനായില്ല. ഈ അവസ്ഥയ്ക്കു വ്യക്തമായ ചികിത്സയില്ലാത്തതും തിരിച്ചടിയായിരുന്നു.

20 കിലോയിലധികം ഭാരം കുറഞ്ഞ് ഭക്ഷണം കഴിക്കാനോ പോഷക സപ്ലിമെൻ്റുകൾ സ്വീകരിക്കാനോ കഴിയാതെ ഐസിയുവിൽ കഴിയുന്ന ലീയുടെ അവസ്ഥ ഗുരുതരമാണെന്ന് ഭാര്യയെ ഉദ്ധരിച്ച് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, വാക്‌സിനെടുത്തത് മൂലമാണ് ആരോഗ്യപ്രശ്ങ്ങളുണ്ടായതെന്ന് ഇതുവരെ ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടില്ല.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്