Silverscreen Inc.
ENTERTAINMENT

പദ്മശ്രീയിൽ സന്തോഷം ; മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും ആദരമർപ്പിച്ച് കീരവാണി

വെബ് ഡെസ്ക്

രാജ്യാന്തര അംഗീകാരങ്ങൾക്ക് പിന്നാലെയെത്തിയ നാടിന്റെ ആദരത്തിൽ സന്തോഷമറിയിച്ച് സംഗീത സംവിധായകൻ എം എം കീരവാണി. പുരസ്കാരം ലഭിച്ചതിൽ മാതാപിതാക്കളോടും കവിതപു സീതണ്ണ മുതൽ കുപ്പല ബുള്ളിസ്വാമി വരെയുള്ള ഗുരുക്കന്മാർക്കും ആദരമറിയിച്ച അദ്ദേഹം കേന്ദ്ര സർക്കാരിനും ട്വീറ്റിൽ നന്ദി രേഖപ്പെടുത്തി. ആർആർആറിലെ സംഗീതത്തിന് ഗോൾഡൻ ഗ്ലോബ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മശ്രീ അദ്ദേഹത്തെ തേടിയെത്തുന്നത്.

ജനുവരി 11 നായിരുന്നു ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിക്കുന്നത്. തുടർന്ന് ഓസ്കറിലേക്കും ഗാനം നാമനിർദേശം ചെയ്യപ്പെട്ടു. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആർആർആറിൻ്റെ ലോകമെമ്പാടുമുള്ള പ്രദർശനത്തിൽ നിന്നുള്ള കളക്ഷൻ 2000 കോടിയിലധികമാണ്. രാം ചരൺ ജൂനിയർ എൻ ടി ആർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇന്നലെ പ്രഖ്യാപിച്ച പദ്മ പുരസ്താരങ്ങളിൽ കണ്ണൂര്‍ ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാള്‍, ആദിവാസി കൃഷി പ്രചാരകനായ ചെറുവയല്‍ രാമന്‍, കളരി ഗുരുക്കള്‍ എസ് ആർ ഡി പ്രസാദ്, ചരിത്രകാരന്‍ സി ഐ ഐസക് എന്നീ നാല് മലയാളികള്‍ക്ക് പദ്മശ്രീയും 6 പേർക്ക് പദ്മവിഭൂഷണും, 9 പേർക്ക് പദ്മഭൂഷണും ലഭിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ജേതാക്കൾക്ക് പുരസ്കാരങ്ങൾ പിന്നീട് വിതരണം ചെയ്യും

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്