ENTERTAINMENT

കമല്‍ഹാസന്റെ ഗുണ വീണ്ടും തിയേറ്ററുകളിലേക്ക്; താത്കാലിക വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

എന്റർടെയ്ൻമെന്റ് ഡെസ്ക്

പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നാരോപിച്ച് തമിഴ് ചിത്രം ഗുണയുടെ റീ റിലീസിന് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി. ഒപ്പം തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തു. സന്താന ഭാരതിയുടെ സംവിധാനത്തില്‍ 1991-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കമല്‍ ഹാസനും രോഷിനിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൈക്കോളജിക്കല്‍ റൊമാന്‌റിക് ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് ഗുണ വീണ്ടും ചര്‍ച്ചയായതും റീ റിലീസ് ചെയ്യാന്‍ തീരുമാനമെടുത്തതും. പിരമിഡ് ഓഡിയോ ഗ്രൂപ്പ് ആയിരുന്നു സിനിമ റീ റിലീസ് ചെയ്യാന്‍ ഏറ്റെടുത്തത്. എന്നാല്‍ പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നാരോപിച്ച് എസ് ഘനശ്യാം ഹോംദേവ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി വേല്‍മുരുകന്‍ സിനിമയുടെ റീ റിലീസ് താല്‍ക്കാലികമായി തടയുകയായിരുന്നു.

കേസില്‍ വിശദീകരണം നല്‍കാന്‍ നിര്‍മാണ കമ്പനികളായ പിരമിഡ് ഓഡിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എവര്‍ഗ്രീന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, പ്രസാദ് ഫിലിം ലബോറട്ടറീസ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. സിനിമകള്‍ക്കുള്ള ധനസഹായം, നിര്‍മാണം, പകര്‍പ്പവകാശം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ് ആണ് താന്‍ നടത്തുന്നതെന്നും ഗുണയടക്കമുള്ള പത്ത് തമിഴ് ചിത്രങ്ങളുടെ ഫിലിം നെഗറ്റീവിന്റെ പൂര്‍ണഅവകാശം താന്‍ നേടിയിട്ടുണ്ടെന്നുമായിരുന്നു ഘനശ്യാം ഹോംദേവ് കോടതിയെ അറിയിച്ചത്.

എന്നാല്‍ 2024 ജൂണില്‍ എതിർ കക്ഷികൾ ചിത്രം തമിഴ്‌നാട്ടില്‍ വീണ്ടും റിലീസ് ചെയ്യാന്‍ ശ്രമിക്കുന്നതായി തനിക്ക് മനസ്സിലായന്നും തുടര്‍ന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനെ സമീപിച്ചെങ്കിലും വ്യാജ കരാറുണ്ടാക്കി ജൂലായ് അഞ്ചിനു ചിത്രം വീണ്ടും റിലീസ് ചെയ്തുവെന്നും ഘനശ്യാം ആരോപിച്ചിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും