ENTERTAINMENT

ജയിലറിൽ നിന്ന് മമ്മൂട്ടി പിൻമാറിയതല്ല; വർമ്മനാക്കേണ്ടെന്ന് തീരുമാനിച്ചത് രജനികാന്തും നെൽസണും

വിനായകനെ നെൽസണ് പരിചയപ്പെടുത്തിയതും മമ്മൂട്ടി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജയിലറിൽ നിന്ന് മമ്മൂട്ടി പിൻമാറിയതല്ലെന്ന് സംവിധായകൻ നെൽസൺ ദിലീപ് കുമാറും രജനീകാന്തും. ആദ്യം മമ്മൂട്ടിയെ വില്ലനാക്കാമെന്ന് തീരുമാനിച്ചെങ്കിലും കഥാപാത്രത്തിന്റെ സ്വഭാവവും പശ്ചാത്തലവും പരിഗണിച്ചപ്പോൾ അത്തരമൊരു കഥാപാത്രത്തിലേക്ക് മമ്മൂട്ടിയെ വിളിക്കുന്നത് ശരിയല്ലെന്ന് തോന്നിയെന്നാണ് രജനീകാന്തും നെൽസണും ഓഡിയോ ലോഞ്ചിൽ വെളിപ്പെടുത്തിയത്.

മാത്രമല്ല , മമ്മൂട്ടിയെ വില്ലനാക്കിയാൽ ആക്ഷൻ രംഗങ്ങളിൽ ഉൾപ്പെടെ നായകനും പരിമിതികൾ ഉണ്ടാകും. അത്തരം പരിമിതികളെ കുറിച്ച് ആലോചിച്ചപ്പോൾ രജനീകാന്തും നെൽസണും തമ്മിൽ സംസാരിച്ച് മമ്മൂട്ടിക്ക് പകരം മറ്റൊരാളെ കണ്ടെത്താമെന്ന് തീരുമാനിക്കുകയായിരുന്നു. സാഹചര്യം ബോധ്യപ്പെടുത്തിയപ്പോൾ മമ്മൂട്ടി തന്നെയാണ് വിനായകനെ നെൽസണ് പരിചയപ്പെടുത്തിയത്. അതിന് ശേഷമാണ് വിനായകന്റെ സിനിമകൾ കണ്ടതെന്ന് നെൽസൺ പറയുന്നു . മമ്മൂട്ടിയും രജനീകാന്തും ഒരുമിക്കുന്ന മറ്റൊരു ചിത്രം ആലോചനയിലുണ്ടെന്നും നെൽസൺ വ്യക്തമാക്കി

വർമന്റെ വില്ലൻ വേഷത്തിൽ എത്തേണ്ടിയിരുന്നത് മമ്മൂട്ടി ആയിരുന്നുവെന്ന് രജനികാന്ത് പറഞ്ഞതായി വസന്ത് രവിയും പറയുന്നു. എന്നാൽ ഇത്രയും വലിയൊരുതാരത്തെ കൊണ്ടുവന്ന് ഇങ്ങനെ ഒരു കഥാപാത്രം നൽകാൻ വിഷമമുണ്ടെന്ന് രജനികാന്ത് പറഞ്ഞതായും വസന്ത് റെഡ്നൂൽ എന്ന തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി