ENTERTAINMENT

എന്തുകൊണ്ട് രത്നവേലായി ഫഹദ്? മറുപടി പറഞ്ഞ് സംവിധായകൻ മാരി സെൽവരാജ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

മാമന്നൻ സിനിമയിൽ വില്ലൻ വേഷം ചെയ്യാൻ ഫഹദിനെ തെരഞ്ഞെടുത്തതിനുള്ള കാരണം പറഞ്ഞ് സംവിധായകൻ മാരി സെൽവരാജ്. ഫഹദിന് സിനിമകളോടുള്ള ആരാധന കണ്ടാണ് മാമന്നനിൽ പ്രതിനായകനാക്കാൻ തീരുമാനിച്ചതെന്നാണ് മാരിയുടെ പ്രതികരണം. അടുത്തിടെ ഒരു തമിഴ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് മാരി ഇക്കാര്യം പറഞ്ഞത്

"ഫഹദ് നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്ന നടനാണ്. അദ്ദേഹത്തിന്റെ മലയാള സിനിമകളെ നമ്മൾ എങ്ങനെ പിന്തുടരുന്നുവോ അതുപോലെ തന്നെ അദ്ദേഹവും തമിഴ് സിനിമകൾ കാണുന്നുണ്ട് " മാരി സെൽവരാജ് പറഞ്ഞു. മാമന്നൻ ഇറങ്ങിയതിന് പിന്നാലെ ഫഹദ് ചിത്രത്തിൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ട്വിറ്ററിൽ തരംഗം തീർക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മാരിയുടെ പരാമർശം. ഫഹദ് ഇടപഴകാൻ വളരെ എളുപ്പമുള്ള ആളാണെന്നും അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ പോലും ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടിയത് പോലെയാണ് തോന്നിയതെന്നും മാരി അഭിമുഖത്തിൽ പറഞ്ഞു.

തമിഴ്നാട്ടിലെ ദളിത് സമൂഹം നേരിടുന്ന വർണ- വർഗ- രാഷ്ട്രീയ വിവേചനങ്ങളെ തുറന്നു തുറന്നുകാട്ടുന്ന ചിത്രമായിരുന്നു മാമന്നൻ. എന്നാൽ ദളിത് സമൂഹത്തെ പ്രതിനിധീകരിച്ച വടിവേലിനേയും ഉദയനിധി സ്റ്റാലിനെക്കാളും പ്രേക്ഷകർ ആഘോഷമാക്കിയത് ഫഹദ് അവതരിപ്പിച്ച സവർണ മേധാവിത്വമുള്ള കഥാപാത്രത്തേയാണ്. ഇതേ തുടർന്ന് സിനിമയിലെ കാസ്റ്റിങ് അടക്കം ചോദ്യം ചെയ്യപ്പെട്ടിരുന്നു

വില്ലന്റെ മാസ് സീനുകൾക്കൊപ്പം പ്രത്യേക ബിജെഎം ചേർത്ത് പ്രചരിക്കുന്ന വിഡിയോകൾ ഫഹദിന്റെ മികച്ച അവതരണത്തെക്കാൾ ആഘോഷമാക്കുന്നത് അദ്ദേഹത്തിന്റെ സവർണ കഥാപാത്രത്തെയാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

ഇടവേളയ്ക്ക് ശേഷം വടിവേലുവിന്റെ ശക്തമായ തിരിച്ചുവരവ്, മന്ത്രിപദത്തിലെത്തിയ ഉദയനിധി സ്റ്റാലിന്റെ അവസാന സിനിമ, ഫഹദിന്റെ വില്ലൻ വേഷം തുടങ്ങി നിരവധി പ്രത്യേകതകളുമായാണ് മാമന്നൻ റിലീസിനെത്തിയത്. ചിത്രത്തിന്റെ രചനയും മാരി സെൽവരാജ് തന്നെയാണ് നിർവഹിച്ചത്. കീർത്തി സുരേഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും