ENTERTAINMENT

മേളയിലേക്കൊരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി!

ഗ്രീഷ്മ എസ് നായർ

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് കമ്പനിയില്‍ ജോലി
ചെയ്യുന്നവരുടെ കഥ പറയുന്ന രണ്ട് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. അമല്‍ പ്രസി സംവിധാനം ചെയ്ത ബാക്കി വന്നവരും, നന്ദിതാ ദാസിന്‌റെ സ്വിഗാറ്റോയുമാണ് ആ ചിത്രങ്ങള്‍ . ആ സമൂഹം നേരിടുന്ന ഈ പ്രശ്‌നങ്ങള്‍ തന്നെയാണ് ചിത്രങ്ങളുടെ പ്രമേയവും

മേളയിലെത്താന്‍ ആ വിഭാഗത്തിലെ ആര്‍ക്കും തന്നെ ജീവിത സാഹചര്യം അനുവദിക്കുന്നില്ലെങ്കിലും അവരുടെ പ്രതിനിധികളാകുന്നുണ്ട് ഈ സിനിമകള്‍.
ചലച്ചിത്രാസ്വാദകര്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും കലാസൃഷ്ടിക്കള്‍ക്കും വേദി ഒരുക്കുന്നതിനപ്പുറം ഇത്തരം ചില സാമൂഹിക കടമകള്‍ കൂടിയാണ് ചലച്ചിത്രമേളകളില്‍ നിറവേറ്റപ്പെടുന്നത്

എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി അമല്‍ പ്രസി സംവിധാനം ചെയ്ത ചിത്രമായ ബാക്കിവന്നവർ പന്ത്രണ്ടായിരം രൂപ ബഡ്ജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം മഹാരാജാസ് കോളേജില്‍ പഠിച്ചവർ തന്നെയാണ്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സല്‍മാനുല്‍ ഫാരിസും അമല്‍ പ്രസിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളം സിനിമാ ടുഡേ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും