ENTERTAINMENT

'പ്രിയപ്പെട്ട ദാസേട്ടന്'; ഗാനഗന്ധർവന് പിറന്നാൾ ആശംസകൾ നേർന്ന് കലാ-സാംസ്കാരിക ലോകം

വെബ് ഡെസ്ക്

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം കെ ജെ യേശുദാസിന് എൻപത്തിനാലാം പിറന്നാൾ. ആറ് പതിറ്റാണ്ടിലേറെയായി ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്കിടയിൽ സജീവമായ അദ്ദേഹം മലയാളത്തിലെ മുൻനിര ഗായകരുടെയെല്ലാം ആരാധനാപാത്രമാണ്.

സിനിമാ സംഗീത ലോകം ദാസേട്ടനെന്ന് ഏറെ സ്നേഹത്തോടെ വിളിക്കുന്ന യേശുദാസിന് നിരവധി പേരാണ് പിറന്നാൾ ആശംസകളുമായെത്തിയത്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് കേരളത്തിന്റെ കലാ സാംസ്കാരിക രാഷ്ട്രീയ ലോകം.

'സംഗീതമേ അമര സല്ലാപമേ' എന്ന ഗാനം പോലെ മണ്ണിന് വിണ്ണിന്റെ വരദാനമാണ് ദാസേട്ടൻ - മധു ബാലകൃഷണൻ (ഗായകൻ).

'കെ ജെ യേശുദാസ് എന്ന ഗായകനെ അടുത്ത് അറിയാൻ സാധിച്ചതും കണ്ട് വളരാൻ സാധിച്ചതും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു' - ശ്വേത മോഹൻ (ഗായിക).

'ദാസേട്ടന്റെ കാലഘട്ടത്തിൽ ജീവിച്ചരിക്കാൻ പറ്റിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം' - ബിജു നാരായണൻ (ഗായകൻ)

'ആരെയും ഭാവഗായകനാക്കുന്ന ആത്മസൗന്ദര്യവും സൗരഭ്യവുമാണ് ദാസേട്ടന്റെ സംഗീതം' - എം എ ബേബി (സിപിഎം പോളിറ്റ് ബ്യൂറോ അംഗം, മുൻ വിദ്യാഭ്യാസ മന്ത്രി)

'നീ എൻ സത്യ സംഗീതമേ.....', ഈ വർഷം 84-ാം പിറന്നാൾ ആഘോഷിക്കുന്ന ദാസേട്ടന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു - രാജലക്ഷ്മി (ഗായിക)

'എന്റെ പ്രിയ കൂട്ടുകാരന് പിറന്നാൾ ആശംസകൾ' - പ്രേം പ്രകാശ് (സിനിമാതാരം).

'കാണാതിരുന്ന കരയുന്ന ഹൃദയമേ...' എന്ന യേശുദാസ് ഗാനത്തോടെയാണ് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ പ്രിയപ്പെട്ട യേശുദാസിന് പിറന്നാൾ ആശംസകൾ നേർന്നത്.

അനന്തഭദ്രം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം 'തിര നുരയും ചുരുൾ മുടിയിൽ...', എന്ന ഗാനാലാപനത്തോടെയായിരുന്നു ഗായകൻ കെ എസ് ഹരിശങ്കറിന്റെ ആശംസ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും