ENTERTAINMENT

ദളപതിക്കു മുന്നില്‍ തലൈവർ വീണോ? വേട്ടൈയൻ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

വെബ് ഡെസ്ക്

ഇന്ത്യൻ സിനിമലോകം കണ്ട ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളായ രജിനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ച 'വേട്ടൈയൻ' എന്ന ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ കുതിപ്പ്. ടി ജി ജ്ഞാനവേലിന്റെ സംവിധാനത്തിലിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ആദ്യ ദിനം ലഭിച്ചത്. 30 കോടി രൂപയാണ് ഇന്ത്യയില്‍നിന്ന് മാത്രം ആദ്യ ദിനം ചിത്രം നേടിയത്. ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ വർഷം റിലീസായ തമിഴ് ചിത്രങ്ങളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ബോക്സ് ഓഫീസ് പ്രകടനമാണിത്. വിജയ് മുഖ്യകഥാപാത്രത്തിലെത്തിയ 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (ഗോട്ട്) ആണ് ഒന്നാമത്.

തമിഴ്‌നാട്ടില്‍നിന്ന് മാത്രം 26 കോടി രൂപയാണ് വേട്ടൈയന് ലഭിച്ചത്. അവസാനം പുറത്തിറങ്ങിയ രജിനികാന്ത് ചിത്രമായ ജയിലറിനെ അപേക്ഷിച്ച് വേട്ടയന് സ്വീകര്യത കുറവാണ് ലഭിച്ചിട്ടുള്ളത്. ജയിലർ ആദ്യ ദിനം ഇന്ത്യയില്‍നിന്ന് 48 കോടി രൂപയായിരുന്നു നേടിയത്. തമിഴ്‌നാട്ടില്‍നിന്ന് മാത്രം 37 കോടിയും ചിത്രം സ്വന്തമാക്കിയിരുന്നു. 350 കോടിയിലധികം രൂപ ഇന്ത്യയില്‍നിന്ന് നേടാനും നെല്‍സണ്‍ ചിത്രത്തിനായിരുന്നു.

ഗോട്ടിന്റെ ആദ്യ ദിന ബോക്‌സ് ഓഫിസ് കളക്ഷൻ 44 കോടി രൂപയായിരുന്നു. തമിഴ്‌‌നാട്ടില്‍നിന്ന് മാത്രം 37 കോടിയും ചിത്രം നേടി. എന്നാല്‍, ഇന്ത്യയിലെ ഗോട്ടിന്റെ ഫൈനല്‍ കളക്ഷൻ ജയിലറിനു പിന്നിലായിരുന്നു. 250 കോടി രൂപയാണ് ഗോട്ടിന് ഇന്ത്യയില്‍നിന്ന് ലഭിച്ചത്.

ജയ് ഭീം എന്ന ചിത്രത്തിലൂടെ നിരൂപക പ്രശംസ നേടിയ ജ്ഞാനവേലിന് രജിനികാന്ത് എന്ന താരത്തെയും കഥയെയും ഒരുപോലെ ബാലൻസ് ചെയ്യാൻ സാധിച്ചില്ലെന്നാണ് പ്രധാന വിമർശനം.

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം

എ ഡി എമ്മിന്റെ ആത്മഹത്യ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്

അഞ്ച് ബാറ്റർമാർ പൂജ്യത്തില്‍, രണ്ടക്കം കടന്നത് പന്തും ജയ്സ്വാളും മാത്രം; ന്യൂസിലൻഡിനെതിരെ 46 റണ്‍സില്‍ ഇന്ത്യ പുറത്ത്

'പൗരത്വ ഭേദഗതിയിലെ ആറാം വകുപ്പ് ഭരണഘടനയ്ക്ക് അനുസൃതം'; നിർണായക വിധിയുമായി സുപ്രീംകോടതി

'മോദിയോട് വിയോജിപ്പുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ലോറൻസ് ബിഷ്ണോയ് സംഘത്തിന് കൈമാറുന്നു'; ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ട്രൂഡോ