ENTERTAINMENT

അനുവാദമില്ലാതെ എസ് പി ബിയുടെ ശബ്ദം എ ഐ ഉപയോഗിച്ച് പുനർസൃഷ്ടിച്ചു; തെലുങ്ക് ചിത്രത്തിനെതിരെ കുടുംബം

വെബ് ഡെസ്ക്

അന്തരിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ (എസ് പി ബി) ശബ്ദം നിർമ്മിതബുദ്ധിയും ഡീപ്ഫേക്കും ഉപയോഗിച്ച് പുനർസൃഷ്ടിച്ചെതിനെതിരെ കുടുംബം. തെലുങ്ക് ചിത്രം കേഡ കോളയുടെ നിർമ്മാതാക്കള്‍ക്കും സംഗീത സംവിധായകർക്കുമെതിരെയാണ് എസ് പി ബിയുടെ കുടുംബം വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എസ് പി ബിയുടെ ശബ്ദം പുനർസൃഷ്ടിച്ചതില്‍ കുടുംബത്തിന്റെ അനുമതി ഇല്ലെന്നാണ് പരാതിയില്‍ പറയുന്നത്.

എസ് പി ബിയുടെ മകന്‍ എസ് പി കല്യാണ്‍ ചരണാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മരണശേഷം എസ് പി ബിയുടെ ശബ്ദം സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതിനോട് പിന്തുണയ്ക്കുന്നുണ്ടെങ്കിലും തങ്ങളുടെ അറിവോ അനുവാദമോ ഇല്ലാതെ ചെയ്തതില്‍ നിരാശയുണ്ടെന്നും കല്യാണ്‍ ചരണ്‍ വ്യക്തമാക്കി.

നിയമാനുസൃതമായ മാർഗമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മനുഷ്യരാശിക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ വേണം സാങ്കേതികവിദ്യ ഉപയോഗിക്കാന്‍. മറ്റുള്ളവരുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്ന തരത്തിലാകരുത്. ഇവിടെ കുടുംബത്തിന്റ അനുമതി തേടേണ്ടതായിരുന്നു- കല്യാണ്‍ ചരണ്‍ കൂട്ടിച്ചേർത്തു.

ജനുവരി 18നാണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍ക്കും സംഗീത സംവിധായകനും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ക്ഷമാപണം, റോയല്‍റ്റിയിലെ പങ്ക്, പരിഹാരത്തിലെത്താന്‍ നേരിട്ടുള്ള ചർച്ച എന്നിവയാണ് വക്കീല്‍ നോട്ടീസിലെ ആവശ്യങ്ങള്‍. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശബ്ദം പുനർസൃഷ്ടിച്ചതെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ സമ്മതിച്ചിരുന്നു. എന്നാല്‍ എസ് പി ബിയുടെ കുടുംബത്തിന്റെ നടപടിക്ക് പിന്നാലെ അണിയറ പ്രവർത്തകർ ഇത് നിരാകരിച്ചു.

അന്തരിച്ച ഗായകരുടെ ശബ്ദം എ ഐ ഉപയോഗിച്ച് പുനർസൃഷ്ടിക്കുന്നത് സംബന്ധിച്ച് വലിയ ചർച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ സംഭവം. അടുത്തിടെ ഓസ്കർ ജേതാവ് കൂടിയായ എ ആർ റഹ്മാന്‍ അനുമതിയോടെ അന്തരിച്ച രണ്ട് ഗായകരുടെ ശബ്ദം എ ഐ ഉപയോഗിച്ച് പുനർസൃഷ്ടിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും