ENTERTAINMENT

'മെയ്ഡ് ഇൻ ഇന്ത്യ'; ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി രാജമൗലി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി എസ് എസ് രാജമൗലി. 'മെയ്ഡ് ഇൻ ഇന്ത്യ' എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഗണേശ ചതുർഥി ദിനത്തോടനുബന്ധിച്ച് 'അഭിമാനത്തോടെ അവതരിപ്പിക്കുന്നു' എന്ന തലക്കെട്ടോടെ, സമൂഹമാധ്യമമായ എക്സിലൂടെയാണ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ട്രീസർ ഉൾപ്പെടെ രാജമൗലി പങ്കുവെച്ചത്.

ഒരു ബയോപിക് നിർമിക്കുക എളുപ്പമല്ലെന്നും, അത് ഇന്ത്യൻ സിനിമയുടെ പിതാവിനെക്കുറിച്ചാകുമ്പോൾ വെല്ലുവിളികൾ ഏറെയാണെന്നും രാജമൗലി എക്സിൽ കുറിച്ചു.

മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ആറു ഭാഷകളിലായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

മിട്രോൺ, നോട്ട്ബുക്ക്, ജവാനി ജാനേമൻ, റാം സിംഗ് ചാർലി തുടങ്ങിയ സിനിമകളുടെ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ നിതിൻ കക്കാറാണ് ചിത്രം സംവിധാനം ചെയുന്നത്. രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയും വരുൺ ഗുപ്തയും ചേർന്നാണ് നിർമാണം. 

അവസാനം പുറത്തിറങ്ങിയ രാജമൗലി ചിത്രം ആർ ആർ വൻ വിജയമായിരുന്നു. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം 'ഒറിജിനൽ സോങ്' വിഭാഗത്തിൽ ഓസ്കാർ പുരസ്കാരവും നേടിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും