ENTERTAINMENT

'കപ്പേള'യ്ക്കുശേഷം 'മുറ'യുമായി മുസ്‌തഫ, സുരാജ് വെഞ്ഞാറമൂടും ഹൃദ്ധു ഹാറൂണും മുഖ്യവേഷത്തിൽ; ചിത്രം ഒക്ടോബർ 18 ന് തിയേറ്ററുകളിൽ

തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബെംഗളുരു എന്നിവിടങ്ങളാണ് മുറയുടെ പ്രാധാന ഷൂട്ടിങ് ലൊക്കേഷനുകൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

'കപ്പേള' എന്ന ചിത്രത്തിനുശേഷം സുരാജിനെ നായകനാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം 'മുറ' ഒക്ടോബർ 18 ന് തിയേറ്ററുകളിലെത്തും. സുരാജ് വെഞ്ഞാറമൂടും യുവതാരം ഹൃദ്ധു ഹാറൂണുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, ബ്രിന്ദാ മാസ്റ്റർ ഒരുക്കിയ തഗ്സ്, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ, ആമസോൺ പ്രൈമിൽ ഹിറ്റായ ക്രാഷ് കോഴ്സ് സീരീസ് തുടങ്ങിയവയിലൂടെ ശ്രദ്ധനേടിയ അഭിനേതാവാണ് മലയാളി കൂടിയായ ഹൃദ്ധു.

തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ടീസർ മുമ്പേ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സുരാജ് വെഞ്ഞാറമൂടിനെയും ഹൃദ്ധു ഹാറൂണിനെയും കൂടാതെ മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിർമാണം. ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് മുറയുടേതാണ് രചന. തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബെംഗളുരു എന്നിവിടങ്ങളാണ് പ്രാധാന ഷൂട്ടിങ് ലൊക്കേഷനുകൾ.

ഫാസിൽ നാസർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. ക്രിസ്റ്റി ജോബിയാണ് മുറയുടെ സം​ഗീത സംവിധാനം. ശ്രീനു കല്ലേലിൽ കലാസംവിധാനവും റോണെക്സ് സേവ്യർ മേക്കപ്പും നിസാർ റഹ്മത്ത് വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. പി സി സ്റ്റണ്ട്സാണ് ആക്ഷൻ രം​ഗങ്ങൾ സംവിധാനം ചെയ്യുന്നത്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്