ENTERTAINMENT

താങ്കലാൻ കേരളത്തിലെ പ്രമോഷൻ റദ്ദാക്കി; പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും

എന്റർടെയ്ൻമെന്റ് ഡെസ്ക്

പാ രഞ്ജിത്ത് സിനിമ തങ്കലാന്റെ കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അണിയറ പ്രവർത്തകർ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രമോഷൻ പരിപാടികൾ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

തമിഴ്, തെലുഗു സിനിമാ രംഗത്തു നിന്നും സൂര്യ, കാർത്തി, റാം ചരൺ, ചിരഞ്ജീവി എന്നിവരുൾപ്പെടെ നിരവധിപേർ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. വർഷങ്ങളെടുത്ത് ചിത്രീകരിച്ച ഒരു സിനിമ അതിന്റെ മലയാളത്തിലെ പ്രമോഷൻ തുക മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു എന്നത് കൂടുതൽ ആളുകൾക്ക് സംഭാവന നൽകാനുള്ള പ്രചോദനമാകുമെന്ന് ഉറപ്പാണ്.

പാർവതി തിരുവോത്തും വിക്രമും പ്രധാനകഥാപാത്രമായി എത്തുന്ന സിനിമ മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. തന്റെ സിനിമകളിലൂടെ സംവേദനം ചെയ്യാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് പാ രഞ്ജിത്ത്. 'പരിയേറും പെരുമാൾ' ഉൾപ്പെടെയുള്ള സിനിമകൾ ഇപ്പോഴും ആളുകൾ ആവർത്തിച്ച് കാണുന്നു.

നടന്ന സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമയുടെ കഥ മുന്നോട്ട് നീങ്ങുന്നത്. കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിലെ ഖനന തൊഴിലാളികളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ജിയോ സ്റ്റുഡിയോസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. താങ്കളാനായി തിരശീലയിൽ എത്തുന്ന വിക്രമിനെയും പ്രധാന നായികാ കഥാപാത്രമായെത്തുന്ന പർവതിയെയും കൂടാതെ ഡാനിയേൽ കൾടാഗിറൺ, ഹരി കൃഷ്ണൻ ആൻപുദുരൈ, വേട്ടൈ മുത്തു കുമാർ, കൃഷ് ഹസൻ, അർജുൻ അൻപുദാൻ സമ്പത്ത് റാം എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.

2021 ഡിസംബറിൽ ചിയാൻ 61 എന്ന പേരിൽ പ്രഖ്യാപിച്ച സിനിമയുടെ യഥാർത്ഥ പേര് പ്രഖ്യാപിച്ചത് 2022 ഒക്ടോബറിലാണ്. ഇത് വിക്രമിന്റെ 61 ാമത്തെ സിനിമയാണ് എന്നതുകൊണ്ടാണ് 'ചിയാൻ 61' എന്ന പേര് ആദ്യം നൽകിയത്. 2022 ഒക്ടോബറിൽ തന്നെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് അവസാനിക്കുന്നത് 2023 ജൂലൈയിലാണ്. ചെന്നൈ, ആന്ധ്രപ്രദേശ്, മധുരൈ, കർണാടകം എന്നീ സ്ഥലങ്ങളിലാണ് സിനിമ പ്രധാനമായും ഷൂട്ട് ചെയ്തത്. താങ്കലാൻ ഈ മാസം 15ന് തീയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. 3ഡിയിലും അല്ലാതെയും സിനിമ കാണാൻ സാധിക്കും.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും