ENTERTAINMENT

കീരവാണിയും കാർപെന്റേഴ്‌സും; അത് മരപ്പണിക്കാരല്ല!

എന്റർടെയ്ൻമെന്റ് ഡെസ്ക്

എഴുപതികളിലും എൺപതുകളിലും യുവാക്കളെ ഹരം കൊള്ളിച്ച അമേരിക്കൻ പോപ്പ് ബാൻഡാണ് കാർപെന്റേഴ്സ് . സഹോദരങ്ങളായ കരേന്‍ കാർപെന്റർ, റിച്ചാർഡ് കാർപെന്റർ എന്നിവർ ചേർന്നാണ് ബാൻഡിന് രൂപം കൊടുത്തത്. ആ കാലഘട്ടത്തില്‍ തരംഗം സൃഷ്ടിച്ചിരുന്ന കാര്‍പെന്റേഴ്‌സിന്റെ ഗാനങ്ങൾ കേട്ട് വളർന്ന കൗമാരത്തെ കുറിച്ചാണ് ഓസ്കർ വേദിയിൽ കീരവാണി പരാമർശിച്ചത്.

കാർപെന്റേഴ്സിന്റെ ടോപ്പ് ഓഫ് ദ വേൾഡ് എന്ന ആൽബത്തിലെ ഗാനം, സ്വന്തം വരികളിലേക്ക് മാറ്റിയാണ് കീരവാണി ഓസ്കർ വേദിയിൽ ആലപിച്ചത്

കാർപെന്റേഴ്സ് ബാൻഡിന്റെ പ്രണയഗാനങ്ങൾ ഏറ്റുപാടാത്ത യുവാക്കൾ വിരളമായിരുന്നു ആ കാലത്ത് …ഐ വോണ്ട് ലാസ്റ്റ് എ ഡേ വിതൗട് യു, ഓൺലി യെസ്റ്റർഡേ, ടച്ച് മി വെൻ യു ആർ ഡാൻസിംഗ്, ഇഫ് ഐ ഹാഡ് യു, ലവ് മി ഫോർ വാട്ട് അയാം, ക്ലോസ് ടു യു… അങ്ങനെ നീളുന്നു ആ ഗാനങ്ങളുടെ പട്ടിക

1983 ഫെബ്രുവരിയിൽ മുപ്പത്തിമൂന്നാം വയസ്സില്‍ ഹൃദയാഘാതം ക്യാരന്റെ ജീവൻ കവർന്നവരെ ആ ബാൻഡ് സജീവമായിരുന്നു . അപ്രതീക്ഷിതമായ ആ മരണത്തോടെയാണ് ആ ബാൻഡിന്റെയും ജീവൻ നിലച്ചത്. സഹോദരൻ റിച്ചാർഡ് കാർപെന്റർക്ക് എഴുപത്തിയാറ് വയസുണ്ട്. പതിനാല് വർഷം നീണ്ട സംഗീത ജീവിതത്തിൽ പത്ത് ആൽബങ്ങളാണ് ഇരുവരും ചേർന്ന് പുറത്തിറക്കിയത്

വർഷങ്ങൾക്ക് മുൻപേ ആ ബാൻഡിന്റെ പ്രവർത്തനം നിലച്ചെങ്കിലും അവർ പ്രചോദിപ്പിച്ച ഒരു തലമുറ ഇന്നും ജീവിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഓസ്കർ വേദിയിലെ കീരവാണിയുടെ വാക്കുകൾ

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും