AGRICULTURE

കാര്‍ഷിക കലണ്ടറിലെ ഓഗസ്റ്റ്, ആയില്യത്തില്‍ അകലെയെറിയണം

ടോം ജോർജ്

ആയില്യം ഞാറ്റുവേലയോടു കൂടിയാണ് ഓഗസ്റ്റിലെ കാര്‍ഷിക കലണ്ടര്‍ ആരംഭിക്കുന്നത്. ഓഗസ്റ്റ് മൂന്നു മുതല്‍ പതിനേഴുവരെയാണിത്. ആയില്യത്തില്‍ അകലെയെറിയണം എന്നാണ് പഴമൊഴി. രണ്ടാംവിള നെല്‍കൃഷി നടക്കുന്ന സമയമാണിത്. ഇതിനായി മൂപ്പു കുറഞ്ഞ വിത്തിനങ്ങള്‍ തെരഞ്ഞെടുക്കണം. തോട്ടവിളകള്‍ക്ക് വളം ചേര്‍ക്കണം. സസ്യങ്ങളെ സംരക്ഷിക്കാനായി തോട്ടങ്ങള്‍ കര്‍ക്കിടകത്തില്‍ കിളയ്ക്കുന്ന പതിവുണ്ടായിരുന്നു.

മകമുഖത്ത് എള്ളെറിയാം എന്നാണു ചൊല്ല്. മലയാളമാസം അതായത് കൊല്ലവര്‍ഷാരംഭമായ ചിങ്ങം ഒന്നു മുതല്‍ 15 വരെ നീളുന്നതാണ് ഓഗസ്റ്റിലെ രണ്ടാമത്തെ ഞാറ്റുവേലയായ മകം.

കര്‍ക്കിടകം 18 മുതല്‍ ചിങ്ങം ഒന്നു വരെ നീളുന്ന ആയില്യം ഞാറ്റുവേലയില്‍ കപ്പ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നീ വിളകള്‍ക്കും വളം ചേര്‍ത്ത് മണ്ണിടുന്നത് നല്ലതാണ്.

മലയാളമാസം അതായത് കൊല്ലവര്‍ഷാരംഭമായ ചിങ്ങം ഒന്നു മുതല്‍ 15 വരെ നീളുന്നതാണ് ഓഗസ്റ്റിലെ രണ്ടാമത്തെ ഞാറ്റുവേലയായ മകം. ഓഗസ്റ്റ് 17 മുതല്‍ 31 വരെ നീളുന്നതാണ് ഈ ഞാറ്റുവേല. മകമുഖത്ത് എള്ളെറിയാം എന്നാണു ചൊല്ല്. കൊയ്ത്തുകഴിഞ്ഞ പറമ്പുകളില്‍ എള്ളുവിതയ്ക്കുന്ന സമയമാണ്. മുതിര, ഉഴുന്ന് എന്നിവയുടെയും വിതകാലമാണ് മകം ഞാറ്റുവേല. വിരിപ്പു നെല്‍പാടങ്ങളില്‍ കൊയ്ത്തു സമയമാണിത്. കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ ഉഴുത് പച്ചിലവളം ചേര്‍ക്കേണ്ട സമയം. അടുത്ത വിളയ്ക്കായുള്ള ഒരുക്കങ്ങളും തുടങ്ങാം. കാലായപ്പണി എന്നാണ് ഇതിനെ നമ്മുടെ പൂര്‍വീകര്‍ വിളിച്ചിരുന്നത്. മൂപ്പുകൂടിയ വിത്തിനങ്ങള്‍ വിതച്ചിരുന്ന സമയം കൂടിയാണ് ആയില്യം, മകം ഞാറ്റുവേലകള്‍. ഒന്നാം വിളയുടെ കൊയ്ത്തു കാലമാണ് ഓഗസ്റ്റ് 31 തുടങ്ങുന്ന പൂരം ഞാറ്റുവേല. അതേക്കുറിച്ച് സെപ്റ്റംബറിലെ ഞായറിന്റെ വേലയില്‍.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?