കവളപ്പാറ 
CLIMATE CHANGE

Video story |ഉറഞ്ഞമലയിൽ ഭീതിയോടെ

കെ ആർ ധന്യ

2019 ഓഗസ്റ്റ് എട്ട് 7.30നാണ് കവളപ്പാറയില്‍ ഉരുള്‍ പൊട്ടുന്നത്. 59 പേര്‍ ഒന്നിച്ച് മണ്ണിനടിയില്‍ ഇല്ലാതായി. കവളപ്പാറ ഗ്രാമത്തിന്റെ ഒരു ഭാഗത്തെ ഒന്നാകെ തൂത്തുകളഞ്ഞ ദുരന്തത്തിന്റെ ഞെട്ടുന്ന ഓര്‍മ്മകളിലാണ് ഇപ്പോഴും ഈ നാട്. എന്നാല്‍ ഇനിയും മലപൊട്ടുമോ? ഈ ഭീതിയിലാണ് അവിടെ ഇനിയും ബാക്കിയായവര്‍. കവളപ്പാറയില്‍ ഉരുള്‍പൊട്ടിയതിന് സമീപപ്രദേശത്തായി മലയുടെ അടിയില്‍ അറുപതോളം കുടുംബങ്ങള്‍ താമസിക്കുന്നു. മഴ പെയ്യുമ്പോള്‍ ഇവരെല്ലാം പേടിച്ചാണ് രാത്രികള്‍ തള്ളിനീക്കുന്നത്.

കവളപ്പാറയും ഉള്‍പ്പെടുന്ന മുത്തപ്പന്‍ കുന്നിന്റെ ഒരു വശത്താണ് തുടിമുട്ടി കോളനി. കോളനിയുടെ മുകളിലുള്ള മലയില്‍ വിള്ളല്‍ കാണാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. ഓരോ തവണയും ഈ വിള്ളല്‍ വലുതാവുന്നു. മഴ പെയ്താല്‍ കോളനി നിവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ് അധികൃതര്‍ ചെയ്യുന്നത്. എന്നാല്‍ ദുരന്തസാധ്യത കണക്കിലെടുത്ത് തങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് തുടിമുട്ടി കോളനിയിലെ 40 കുടുംബങ്ങളുടെ ആവശ്യം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും