FOURTH SPECIAL

'മോദിയുടെ ഇസ്രയേൽ പിന്തുണയ്ക്ക് പിന്നിൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ പ്രതിഫലനം'; ഡോ. ജിനു സക്കറിയ ഉമ്മൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകൾക്ക് പിന്നിൽ ഭൗമരാഷ്ട്രീയത്തിനൊപ്പം സംഘപരിവാർ ആശയങ്ങളുടെ പ്രതിഫലനവും പ്രകടമാണെന്ന് വിദേശകാര്യ വിദഗ്ധൻ ഡോ. ജിനു സക്കറിയ ഉമ്മൻ. ഇസ്രയേലിന്റെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. കോടിക്കണക്കിന് രൂപയുടെ ആയുധക്കച്ചവട ഇടപാടുകളും ഇന്ത്യയ്ക്കു് ഇസ്രയേലുമായുണ്ട്. അതിനൊപ്പമാണ് സംഘപരിവാർ രാഷ്ട്രീയത്തിന്റെ സ്വാധീനമെന്നും ഡോ. ജിനു സക്കറിയ ഉമ്മൻ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേൽ- പലസ്തീൻ വിഷയത്തിൽ ദ ഫോർത്തിന്റെ പ്രത്യേക വിശകലന പരിപാടിയിലാണ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്‍റ് വിസിറ്റിങ് പ്രൊഫസറുമായ ഡോ. ജിനു ഉമ്മൻ സക്കറിയയുടെ പ്രതികരണം.

പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ പതിറ്റാണ്ടുകളായി സ്വീകരിച്ച് വന്നിരുന്ന നിലപാടുകളില്‍ നിന്നുള്ള യു ടേണ്‍ ആണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്നും ജിനു സക്കറിയ ചൂണ്ടിക്കാട്ടുന്നു. "വാജ്പേയി സർക്കാരിന്റെ കാലത്ത് പോലും ഇന്ത്യ പലസ്തീനൊപ്പമായിരുന്നു നിന്നിരുന്നത്. എന്നാൽ മോദി അധികാരത്തിലേറിയതിന് ശേഷം നിലപാടിൽ ഒരു യു ടേണാണുണ്ടായിരിക്കുന്നത്. അതിൽ സംഘപരിവാർ രാഷ്ട്രീയത്തിനും പങ്കുണ്ട്. " ഡോ. ജിനു ഉമ്മൻ സക്കറിയ ചൂണ്ടിക്കാട്ടുന്നു.

ഒരു കാലത്ത് ഇസ്രയേലുമായി സഹകരിച്ച പാരമ്പര്യമുള്ള സംഘടനയാണ് ഹമാസ്. യാസർ അറാഫത്തിനെ നേതൃത്വത്തിൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ലോകശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ അതിനെ തകർക്കാൻ ഹമാസിന്റെ സ്ഥാപകൻ ഷെയ്ഖ് യാസിന്‍ ഇസ്രയേൽ സഹായം കൈപ്പറ്റിയിട്ടുണ്ട്. മതേതരമായി പ്രവർത്തിച്ചിരുന്ന പി എൽ ഒയെ തകർക്കുകയായിരുന്നു ഇതിന് പിന്നിലുണ്ടായിരുന്ന ഗൂഢലക്ഷ്യമെന്നും ഡോ. ജിനു പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും