FOURTH SPECIAL

ഉള്ളുലഞ്ഞ് കേരളം, നോവായി മുണ്ടക്കൈയും ചൂരല്‍മലയും; ചിത്രങ്ങളിലൂടെ

വെബ് ഡെസ്ക്
ഉരുള്‍പൊട്ടിയ മുണ്ടക്കൈയിലേക്ക് ഇന്ന് രാവിലെ രക്ഷാപ്രവർത്തകരെത്തിയപ്പോള്‍ കാത്തിരുന്നത് ചളി നിറഞ്ഞ നിലം മാത്രം
തകർന്ന വീടുകളും പള്ളികളും മൃഗങ്ങളും മാത്രമായിരുന്നു മുണ്ടക്കൈയില്‍ അവശേഷിച്ചിരുന്നത്
ജീവന്റെ തുടിപ്പായി അലതിരിഞ്ഞുനടന്ന വളർത്തുമൃഗങ്ങള്‍ മാത്രമായിരുന്നു അവശേഷിച്ചത്
വീടുകളിലെ കസേരകളില്‍ ഇരുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു
ഉരുള്‍പൊട്ടലില്‍ ഒലിച്ചെത്തിയ മണ്ണില്‍ പുതഞ്ഞ വീടുകളില്‍ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു
മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നതിനാല്‍ വലിയ ആയുധങ്ങളെത്തിക്കാനായിരുന്നില്ല
ചെറിയ ആയുധങ്ങളുപയോഗിച്ചായിരുന്നു ആദ്യ ഘട്ടത്തില്‍ വീടുകളുടെ മേല്‍ക്കൂര തകർക്കാനുള്ള ശ്രമങ്ങള്‍ നടന്നത്
മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം പുരോഗമിക്കവെ തന്നെ ചൂരല്‍മലയിലും തിരച്ചില്‍ തുടരുന്നുണ്ടായിരുന്നു
സൈന്യവും എൻഡിആർഎഫും സന്നദ്ധ പ്രവർത്തകരും ചേരുന്നതായിരുന്നു രക്ഷാസംഘം
ഉരുള്‍പൊട്ടല്‍ സംഭവിച്ചിടത്ത് കുടുങ്ങിക്കിടന്നവരെയെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി
225 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സർക്കാർ നല്‍കുന്ന ഔദ്യോഗിക വിവരം
പോസ്റ്റ്മോർട്ടം നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്
കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ജില്ലകളില്‍ നിന്ന് സന്നദ്ധ പ്രവർത്തകർ എത്തുന്നുണ്ട്
കാണാതായ ബന്ധുക്കളെ തിരഞ്ഞ് ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും അലയുകയാണ് ജനങ്ങള്‍
മരിച്ചവരില്‍ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടുള്ളത് 89 പേരെ മാത്രമാണ്
ചാലിയാർ പുഴയില്‍ നിന്ന് മാത്രം ഇന്ന് 13 മൃതദേഹങ്ങളാണ് ലഭിച്ചത്
ഇനിയും പേർ സഹായം കത്ത് കിടക്കുന്നെന്നോ, എത്ര പേർ ജീവനറ്റ് കിടക്കുന്നെന്നോ ആർക്കും അറിയില്ല
90 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്
ഉരുള്‍പൊട്ടലില്‍ തകർന്ന മുണ്ടക്കൈയിലെ പള്ളി
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറുകയാണ് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും