ELECTION 2023

25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്, 500 രൂപയ്ക്ക് ഗാര്‍ഹിക സിലിണ്ടര്‍, ഐപിഎല്‍ ടീം! മധ്യപ്രദേശിലെ കോൺഗ്രസ് പ്രകടന പത്രിക

വെബ് ഡെസ്ക്

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്ത മാസം നടക്കാനിരിക്കെ മധ്യപ്രദേശിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. സംസ്ഥാനത്ത് എല്ലാവർക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, ഒബിസി വിഭാഗങ്ങള്‍ക്ക്‌ 27 ശതമാനം സംവരണം ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. ഇതിനെല്ലാം പുറമെ സംസ്ഥാനത്തിന് സ്വന്തമായൊരു ഐപിഎൽ ടീമുണ്ടാകുമെന്നും കോൺഗ്രസ് ഉറപ്പുനൽകുന്നു. കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ കമൽ നാഥാണ് ചൊവ്വാഴ്ച പത്രിക പുറത്തുവിട്ടത്.

106 പേജുള്ള പ്രകടനപത്രികയിൽ 59 വാഗ്ദാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കർഷകർ, സ്ത്രീകൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടാണ് പത്രിക തയാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, പത്ത് ലക്ഷത്തിന്റെ അപകടപരിരക്ഷ എന്നിവ ലഭ്യമാക്കുമെന്ന് കമൽനാഥ് പറഞ്ഞു.

രണ്ടുലക്ഷം രൂപ വരെയുള്ള കർഷക വായ്പകൾ എഴുതിത്തള്ളുമെന്നു പറയുന്ന പ്രകടനപത്രികയില്‍ സംസ്ഥാനത്തെ എല്ലാ വനിതകള്‍ക്കും പ്രതിമാസം 1500 രൂപ വീതം നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു. ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലണ്ടറുകൾ 500 രൂപയ്ക്ക് ലഭ്യമാക്കുമെന്നും പ്രകടനപത്രിക പറയുന്നു. സൗജന്യ സ്കൂൾ വിദ്യാഭ്യാസം, പഴയ പെൻഷൻ സ്‌കീം, തൊഴിൽരഹിതരായ യുവജനങ്ങൾക്ക് രണ്ടുവർഷം 1500 മുതൽ 3000 രൂപവരെ അലവൻസ് എന്നിവയും പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.

നവംബർ 17നാണ് മധ്യപ്രദേശില്‍ 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനം ഏതുവിധേനയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ മുന്നൊരുക്കം. ഞായറാഴ്ച പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിൽ 19 സ്ത്രീകൾക്ക് സീറ്റ് നൽകിയിരുന്നു. 144 അംഗ പട്ടികയിൽ 65 പേർ 50 വയസിൽ താഴെയുള്ളവരുമായിരുന്നു. കഴിഞ്ഞ തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നെങ്കിലും പാര്‍ട്ടി പിളര്‍ത്തി ബിജെപി ഭരണം പിടിച്ചെടുക്കുകയായിരുന്നു. നിലവിലെ സംസ്ഥാന അധ്യക്ഷൻ കമൽ നാഥ് അന്ന് സർക്കാർ രൂപീകരിച്ചിരുന്നുവെങ്കിലും ഒരുവർഷവും 97 ദിവസവും മാത്രമായിരുന്നു ആയുസ്. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽനിന്ന് ബിജെപിയിൽ ചേർന്നതോടെയായിരുന്നു ബിജെപി ഭരണം പിടിച്ചത്.

രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറം എന്നിവിടങ്ങളിലാണ് അടുത്ത മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ ഒന്നുമുതൽ 30 വരെ പല ദിവസങ്ങളിലായാണ് വോട്ടെടുപ്പ്. ഡിസംബർ മൂന്നിനാണ് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും