INDIA

അഞ്ച് വർഷത്തിനിടെ ദേശീയപാതാ ടോൾ ഇനത്തിൽ പിരിച്ചെടുത്തത് 1.39 ലക്ഷം കോടി രൂപ

ദ ഫോർത്ത് - തിരുവനന്തപുരം

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ദേശീയപാതകളിൽ നിന്ന് ടോൾ ഇനത്തിൽ പിരിച്ചെടുത്തത് 1.39 ലക്ഷം കോടി രൂപ. ഓരോ വർഷം കഴിയുന്തോറും ദേശീയപാതകളിൽ നിന്ന് ടോളിനത്തിൽ പിരിക്കുന്ന തുകയിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്.

2017-18 ൽ 21,761 കോടിയും 2018-19 വർഷത്തിൽ 26,179 കോടിയും 2019-20 ൽ 28,482 കോടിയും 2020-21 ൽ 28,681 കോടിയും 2021-22 ൽ 34,742 കോടിയും ടോൾ ഇനതിൽ ദേശീയ പാതകളിൽ നിന്ന് പിരിച്ചെടുത്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.

2017 -18 ൽ 21,761 കോടി ആയിരുന്ന ടോൾ പിരിവ്‌ 2021-22 വരെ 34,742 കോടി ആയി ഉയർന്നു. അഞ്ച് വർഷത്തിനിടെ വർഷാവർഷം ടോൾ ഇനത്തിൽ പിരിക്കുന്ന തുകയിൽ 60 ശതമാനം വർധനവാണ് ഉണ്ടായത്. രാജ്യത്താകെ 847 ടോൾ പ്ലാസകളാണുള്ളത്. ഏറ്റവും കൂടുതൽ ടോൾ പ്ലാസകളുള്ളത് രാജസ്ഥാനിലാണ്, 118 എണ്ണം. രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശാണ്, 85 എണ്ണം. കേരളത്തിൽ ആകെ ഏഴ് ടോൾ പിരിവ് കേന്ദ്രങ്ങളാണ് ദേശീയപാതകളിൽ ഉള്ളത്.

അതേസമയം, ദേശീയപാതയിൽ കേന്ദ്രസർക്കാർ നടത്തുന്ന ടോൾ പിരിവ് മാറ്റമില്ലാതെ തുടരുമെന്ന് നിതിൻ ഗഡ്‌കരി രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. ടോൾ തുടരുമെന്ന നിലപാട് ജനവിരുദ്ധമാണെന്ന് ഡോ വി ശിവദാസൻ എംപി പറഞ്ഞു. ഭൂമി വാങ്ങാൻ സംസ്ഥാന സർക്കാരിൽ നിന്ന് പണം വാങ്ങിയതിന് ശേഷവും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?