INDIA

വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ജിഎസ്ടി വ്യാജ രജിസ്‌ട്രേഷനുകള്‍; രാജ്യത്ത് 30,000 കോടിയുടെ നികുതി വെട്ടിപ്പ്‌

വെബ് ഡെസ്ക്

രാജ്യ വ്യാപകമായി നടത്തിയ പരിശോധനയില്‍ ജിഎസ്ടിയില്‍ 30,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 18,000 പാന്‍ കാര്‍ഡുകളും ആധാര്‍ കാര്‍ഡുകളും ഉപയോഗിച്ച് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെയും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതിയുടെയും ഗുണഭോക്താക്കളായിട്ടുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ 4000 ത്തോളം ഷെല്‍ കമ്പനികളും 16,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും പ്രവർത്തിപ്പിക്കുന്നതിനായാണ് ഉപയോഗിച്ചിരിക്കുന്നത്. മെയ് 16 നാണ് ആദ്യമായി ജിഎസ്ടി അധികൃതര്‍ രണ്ട് മാസത്തെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നത്. ഏകദേശം 10,000 വ്യാജ രജിസ്‌ട്രേഷനുകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

പ്രധാനമന്ത്രി കിസാന്‍, ഗ്രാമീണ തൊഴില്‍ പദ്ധതി, മറ്റ് പല സാമൂഹ്യ പദ്ധതികള്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റകള്‍ മോഷ്ടിച്ചാണ് ഇത്തരത്തില്‍ വ്യാജ രജിസ്‌ട്രേഷനുകള്‍ നടത്തിയിരിക്കുന്നത്

16 സംസ്ഥാനങ്ങളിലായാണ് ഇത്തരത്തിലുള്ള വ്യാജ രജിസ്‌ട്രേഷനുകള്‍ വ്യാപിച്ച് കിടക്കുന്നത്. ജിഎസ്ടി അധികാരികള്‍ ഇതിനായി ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവരുടെ സഹായവും തേടി. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ നിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു.

പ്രധാനമന്ത്രി കിസാന്‍, ഗ്രാമീണ തൊഴില്‍ പദ്ധതി, മറ്റ് പല സാമൂഹ്യ പദ്ധതികള്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റകള്‍ മോഷ്ടിച്ചാണ് ഇത്തരത്തില്‍ വ്യാജ രജിസ്‌ട്രേഷനുകള്‍ നടത്തിയിരിക്കുന്നത്. 16 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ തട്ടിപ്പ്.

ഷെല്‍ കമ്പനികള്‍ ഈ വിവരങ്ങള്‍ വ്യാജ ബില്ലുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുകയും പിന്നീട് ഇവ വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്നതിനായി വിവിധ കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്തു. ചില കേസുകളില്‍ കമ്പനികളുടെ അറിവില്ലാതെ തന്നെ അവരുടെ വിലാസത്തില്‍ നികുതി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്ത് വന്നത്.

കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും സമാന തട്ടിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്

ഡയറക്ടേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സും നികുതി വെട്ടിപ്പ് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുജറാത്തിലെ ഭാവ് നഗറിലും സൂറത്തിലും ഇത്തരത്തില്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി ഗുജറാത്ത് സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും സമാന തട്ടിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?