INDIA

റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന്‌ തക്കാളി വില, മോഷണം തുടര്‍ക്കഥ; പുനെയില്‍ കള്ളന്‍ കൊണ്ടുപോയത്‌ 400 കിലോ

വെബ് ഡെസ്ക്

തക്കാളി വില റെക്കോഡ് തകര്‍ക്കുന്ന സാഹചര്യത്തില്‍ മോഷണം സ്ഥിര സംഭവമാകുകയാണ്. പൂനെയിലെ ഒരു കര്‍ഷകനാണ് ഒടുവിലത്തെ ഇര. ശിശൂര്‍ താലൂക്കിലെ പിംപര്‍ഖേട് പ്രദേശവാസിയായ അരുണ്‍ ധോം എന്ന കര്‍ഷകന്‍ സ്വന്തം കൃഷിയിടത്തില്‍ നിന്നു വിളവെടുത്ത 400 കിലോ തക്കാളിയാണ് മോഷണം പോയത്. വിളവെടുത്ത ശേഷം 20 പെട്ടികളിലാക്കി വീടിനു പുറത്ത്‌ വാഹനത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൂനെ പോലീസ് കേസെടുത്തിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ തക്കാളി വിറ്റ് കോടീശ്വരനായ കര്‍ഷകന്റെ വാര്‍ത്തയും മധ്യപ്രദേശിലെ ഷഹ്ദോലില്‍ പാകം ചെയ്ത ഭക്ഷണത്തില്‍ രണ്ട് തക്കാളി ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഒരു സ്ത്രീ ഭര്‍ത്താവിനെ തന്നെ ഉപേക്ഷിച്ചുവെന്ന വാര്‍ത്തകളുമൊക്കെ തക്കാളി വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വന്നിരുന്നു. അതേ സമയം തക്കാളി കൃഷിയിലെ ലാഭം ആന്ധ്ര പ്രദേശിലെ കര്‍ഷകന്‍റെ ജീവനാപത്തായതും ചര്‍ച്ചയായിരുന്നു.

രാജ്യത്താകമാനം തക്കാളി വില ഉയര്‍ന്നതോടെയാണ് മോഷണവും ആരംഭിച്ചത്. 10 -20 രൂപയില്‍ വിപണയില്‍ ഉണ്ടായ തക്കാളിക്കിപ്പോള്‍ 80 മുതല്‍ 100 രൂപവരെയാണ് വില. ഉത്തരേന്ത്യയിലുണ്ടായ കനത്ത മഴയുടേയും മിന്നല്‍ പ്രളയത്തിന്റേയും പശ്ചാത്തലത്തിലാണ് തക്കാളി വില കുതിച്ചുയരുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും