INDIA

'മന്‍ കി ബാത്തില്‍ രാജ്യത്തിന്റെ നേതാവ് ജനങ്ങളുമായി സംവദിക്കുന്നു'; പ്രകീര്‍ത്തിച്ച് ആമിര്‍ ഖാന്‍

വെബ് ഡെസ്ക്

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിനെ പ്രകീര്‍ത്തിച്ച് ഹോളീവുഡ് സുപ്പര്‍ താരം ആമിര്‍ ഖാന്‍. 'രാജ്യത്തിന്റെ നേതാവ് ജനങ്ങളുമായി ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ആശയവിനിമയ പരിപാടിയാണ് മന്‍ കി ബാത്ത്'. പരിപാടി ഇന്ത്യയിലെ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. മന്‍ കി ബാത്ത് 100ാം പതിപ്പിന്റെ ഭാഗമായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച 'മന്‍ കി ബാത്ത് @ 100' ദേശീയ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്തിന്റെ നേതാവ് ജനങ്ങളുമായി നടത്തുന്ന പ്രധാനപ്പെട്ട ആശയവിനിമയ പരിപാടിയാണ് മന്‍ കി ബാത്ത്, അതില്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും ചിന്തകള്‍ മുന്നോട്ട് വയ്ക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു'. എന്നായിരുന്നു ആമിര്‍ ഖാന്റെ വാക്കുകള്‍.

പ്രസാര്‍ഭാരതിയുടെ നേതൃത്വത്തിലാണ് മന്‍കി ബാത്തിന്റെ നൂറാം പതിപ്പിലെത്തിയതിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷപരിപാടി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഉദ്ഘാടനം ചെയ്തു. ആമിര്‍ ഖാന് പുറമെ പ്രമുഖ താരം രവീണ ടണ്ഠന്‍, പുതുച്ചേരി മുന്‍ ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി, സംഗീതസംവിധായകന്‍ റിക്കി കെജ്, കായികതാരങ്ങളായ നിഖത് സരീന്‍, ദീപാ മാലിക്, കഥാഅവതാരകന്‍ നീലേഷ് മിശ്ര, സംരംഭകരായ സഞ്ജീവ് ഭിക്ചന്ദാനി, ടിവി മോഹന്‍ദാസ് പൈ തുടങ്ങിയ പ്രമുഖരും പരിപാടികളില്‍ പങ്കെടുത്തു.

പരിപാടിയില്‍ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണവിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന നാല് സെഷനുകളും നടക്കും. സ്ത്രീശക്തി, പൈതൃകത്തില്‍ അഭിമാനം, ജനങ്ങളുമായുള്ള ആശയവിനിമയത്തിലൂടെ സ്വാശ്രയത്വം തുടങ്ങിയ വിഷയങ്ങളിലാണ് സെഷനുകള്‍.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?