INDIA

അസം വെള്ളപ്പൊക്കത്തില്‍ അഞ്ച് ലക്ഷത്തോളം പേർ ദുരിതത്തിൽ; വരും ദിവസങ്ങളിലും കനത്ത മഴ

വെബ് ഡെസ്ക്

അസമിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശം.16 ജില്ലകളിലായി അഞ്ച് ലക്ഷത്തോളം ആളുകളെ മഴ ബാധിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. വെള്ളപ്പൊക്കത്തെ തുടർന്ന് രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലും ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയുമാണ്. നെമതിഘട്ടിൽ (ജോർഹട്ട്) ബ്രഹ്മപുത്ര നദിയും, പുത്തിമാരി, പഗ്ലാഡിയ എന്നീ നദികൾ കാംരൂപ്, നൽബാരി ജില്ലകളിലും കരകവിഞ്ഞു. കനത്ത മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രളയം ഏറ്റവും കൂടുതൽ ദുരിതം വിതച്ചത് ബാലാജി സബ് ഡിവിഷനിലാണ്. 2 .67 ലക്ഷം ആളുകളെ മഴ ബാധിച്ചതായാണ് കണക്ക്. നൽബാരിയിൽ ഏകദേശം 80,000 പേരും, ബാർപേട്ട ജില്ലയിൽ 73,000 ത്തോളം ആളുകളും ദുരിത ബാധിതരായി.

രക്ഷാ പ്രവർത്തങ്ങൾക്കായി എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് അംഗങ്ങളെ വെള്ളപ്പൊക്ക ബാധിത പ്രദേശനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ബജാലി, ബക്‌സ, ബാർപേട്ട, കച്ചാർ, ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി, ഗോൾപാറ, കരിംഗഞ്ച്, കൊക്രജാർ, മജുലി, നാൽബാരി തുടങ്ങി വിവിധ ജില്ലകളിൽ റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്. ചില ജില്ലകളിൽ കനത്ത മണ്ണൊലിപ്പും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും