INDIA

ഡൽഹിയിൽ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥൻ 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സസ്പെൻഡ് ചെയ്ത് കെജ്‌രിവാള്‍

വെബ് ഡെസ്ക്

പതിനാലു വയസുകാരിയായ പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഡൽഹി വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ന് വൈകിട്ടിനകം കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

പിതാവിന്റെ മരണശേഷം 2020 ഒക്‌ടോബർ ഒന്നു മുതൽ പെൺകുട്ടിയും കുടുംബവും പ്രതിയുടെ കുടുംബത്തിനൊപ്പം താമസിച്ചു വരികയായിരുന്നു. തുടർന്ന് 2021 ജനുവരി വരെയുള്ള ഒരു വർഷ കാലയളവിനിടയിൽ പ്രതി പെൺകുട്ടിയെ പലതവണ ബലാത്സംഗത്തിന് ഇരയാക്കി. പെൺകുട്ടി ഗർഭിണിയായതോടെ പ്രതിയുടെ ഭാര്യ ഗർഭച്ഛിദ്ര ഗുളിക നൽകി ഗർഭം അലസിപ്പിക്കുകയായിരുന്നു.

പെൺകുട്ടി സംഭവം തുറന്ന് പറഞ്ഞതിനെത്തുടർന്ന് പ്രതിയ്ക്കും ഭാര്യയ്ക്കും എതിരെ ബലാത്സംഗ കുറ്റത്തിനും പോക്‌സോ നിയമപ്രകാരവും ഡൽഹി പോലീസ് കേസെടുത്തു. കൗൺസിലിങ്ങിന് ശേഷമാണ് പെൺകുട്ടി പീഡനത്തെക്കുറിച്ച് ഡോക്ടർമാരോട് തുറന്നു പറഞ്ഞത്. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ രംഗത്തെത്തി.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി