ഹിമന്ത ബിശ്വ ശര്‍മ 
INDIA

വര്‍ഗീയ പ്രസംഗവുമായി അസം മുഖ്യമന്ത്രി വീണ്ടും, മുസ്ലിങ്ങള്‍ക്ക് ഭൂമി വില്‍ക്കുന്നതിന് നിയന്ത്രണം, മുന്‍കൂര്‍ അനുമതി വേണം, ലവ് ജിഹാദിന് ജീവപര്യന്തം

ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഭൂമി ഇടപാടിന് മുഖ്യമന്ത്രിയുടെ അനുമതി വേണം, ഗോൽപാരയിൽ മുസ്ലീങ്ങൾക്ക് ഭൂമി വാങ്ങാൻ നിരോധനമേർപ്പെടുത്തുമെന്നും അസം മുഖ്യമന്ത്രി

വെബ് ഡെസ്ക്

മുസ്ലീങ്ങള്‍ക്കെതിരെ പരസ്യമായി വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധനായ ഹിമാന്ത ബിശ്വ ശര്‍മ വീണ്ടും. ഇത്തവണ ലവ് ജിഹാദും, ഭൂമിയിടപാടുകളെയും പരാമര്‍ശിച്ചാണ് അസം മുഖ്യമന്ത്രി മുസ്ലീങ്ങള്‍ക്കെതിരായ തന്റെ വിദ്വേഷം പ്രകടിപ്പിച്ചത്.

അസമില്‍ ബിജെപിയുടെ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് ഹിമന്ത ബിശ്വ ശര്‍മ യാതൊരു മറയുമില്ലാതെ മുസ്ലീങ്ങള്‍ക്കെതിരെ തിരിഞ്ഞത്. വരും ദിവസങ്ങളില്‍ ലവ് ജിഹാദിനുള്ള ശിക്ഷ ജീവപരന്ത്യമായി വര്‍ധിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മതം മാറ്റുന്നതിന് വേണ്ടി ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ പ്രണയം നടിച്ച് വശത്താക്കുന്നുവെന്നതിനെയാണ് ലവ് ജിഹാദ് എന്ന് പറയുന്നത്. ഇത്തരത്തിലൊരു സംഭവവും ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതാണ്. എങ്കിലും ബിജെപി അതിന്റെ മുസ്ലീം വിരുദ്ധ നിലപാടിന്റെ ഭാഗമായി ലവ് ജിഹാദ് എന്ന പ്രചാരണവുമായി മുന്നോട്ടു പോകുകയാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങലളില്‍ ഇതിനകം തന്നെ ലവ് ജിഹാദ് വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

ഇതു കൂടാതെ ഭിന്ന സമൂദായങ്ങള്‍ തമ്മില്‍ ഭൂമി ഇടപാട് നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലീങ്ങള്‍ക്ക് ഭൂമി വില്‍ക്കുന്നതിന് മുഖ്യമന്ത്രിയുടെ അനുമതി നിര്‍ബന്ധമാക്കും.' നേരത്തെ വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ഭൂമി കൈമാറ്റം നടത്തിയിരുന്നു. മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ ഭൂമി വാങ്ങിയിരുന്നു. മുസ്ലിങ്ങളുടെ ഭൂമി ഹിന്ദുക്കളും വാങ്ങിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇത്തരത്തില്‍ ഇരു മത വിഭാഗങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് മുഖ്യമന്ത്രിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമായി വരും' ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.

അസമിലെ ഗോല്‍പാര മേഖലയില്‍ പ്രത്യേക സമുദായത്തിന് ഭൂമി വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

തദ്ദേശീയരില്‍നിന്ന് മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ (മുസ്ലീങ്ങള്‍) ഭൂമി വാങ്ങിയതോടെ ഞങ്ങള്‍ ന്യൂനപക്ഷമായി മാറി. ഗോപാല്‍പുര മേഖലയില്‍ പ്രത്യേക സമുദായത്തിന് ഭൂമി വില്‍ക്കുന്നത് നിരോധിക്കുന്നതിന് നിയമം കൊണ്ടുവരും ' അസമില്‍ ജനിച്ചവര്‍ക്ക് മാത്രമെ അവിടെ സര്‍ക്കാര്‍ ജോലിയ്ക്ക് അര്‍ഹതയുണ്ടാവുവെന്ന തരത്തില്‍ നിയമത്തില്‍ മാറ്റമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസുകാരനായിരുന്ന ഹിമന്ത് ബിശ്വ ശര്‍മ 2015 ലാണ് ബിജെപിയിലെത്തിയത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അസമില്‍ 14 സീറ്റില്‍ 11 ലും ബിജെപി വിജയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്ന ജോര്‍ഹട്ടിലെ പരാജയം ഹിമന്ത ബിശ്വ ശര്‍മയ്ക്ക് തിരിച്ചടിയായി. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗഗോയുടെ മകന്‍ ഗൗരവ് ഗഗോയ് ആണ് ഇവിടെ വിജയിച്ചത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍