INDIA

വിദേശ സംഭാവനാ ചട്ടലംഘനം: ഓക്‌സ്ഫാം ഇന്ത്യയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

വെബ് ഡെസ്ക്

വിദേശ സംഭാവന റെഗുലേഷൻ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഓക്‌സ്ഫാം ഇന്ത്യയ്ക്കും ഭാരവാഹികൾക്കുമെതിരെ സിബിഐ കേസെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതിന് പിന്നാലെയാണ് ആഗോള സന്നദ്ധ സംഘടനയായ ഓക്‌സ്ഫാമിന്റെ ഇന്ത്യൻ വിഭാഗത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 2010-ലെ എഫ്സിആർഎയുടെ വ്യവസ്ഥകൾ ലംഘിച്ച് മറ്റ് എൻജിഒകൾക്ക് ഫണ്ട് കൈമാറിയെന്നാണ് ആരോപണം. 1.5 കോടി രൂപ നേരിട്ട് വിദേശത്ത് നിന്ന് ഓക്സ്ഫാം സ്വീകരിച്ചുവെന്ന് സിബിഐ കേസിൽ ആരോപിക്കുന്നു.

പൂർണമായും ഇന്ത്യൻ നിയമത്തിന് അനുസൃതമാണെന്ന് സംഘടനയുടെ പ്രവൃത്തനമെന്ന് ഓക്‌സ്ഫാം ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. തുടക്കം മുതൽ എഫ്‌സി‌ആർ‌എ റിട്ടേണുകൾ ഉൾപ്പെടെ കൃത്യസമയത്ത് ഫയൽ ചെയ്തിട്ടുണ്ടെന്നും ഓക്‌സ്ഫാം ഇന്ത്യ പറഞ്ഞു. വിദേശ സംഭാവന റെഗുലേഷൻ ഭേദഗതി നിയമം 2020 നിലവിൽ വന്നതിന് ശേഷവും ഓക്സ്ഫാം ഇന്ത്യ വിവിധ സ്ഥാപനങ്ങൾക്ക് വിദേശ സംഭാവനകൾ കൈമാറിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തൽ.

വിദേശ ഫണ്ടിങ് മാനദണ്ഡങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സംഘടനയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. എഫ്സിആർഎ ലൈസൻസ് പുതുക്കാൻ 2021-ൽ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതോടെ ഓക്സ്ഫാമിന്റെ വിദേശ ധനസഹായം തടയുകയായിരുന്നു. FCRA രജിസ്ട്രേഷൻ പുതുക്കാൻ അനുവദിക്കാത്തതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിരുന്നു. ഹർജിയിൽ പ്രതികരിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻജിഒ വൃത്തങ്ങൾ പറഞ്ഞു. ഡൽഹിയിലെ ഓക്‌സ്‌ഫാം ഇന്ത്യയുടെ ഓഫീസിൽ സിബിഐ ബുധനാഴ്ച പരിശോധന നടത്തിയതായും അധികൃതർ അറിയിച്ചു.

എഫ്‌സിആർഎ ലംഘനം ആരോപിച്ച് ഒരു മാസത്തിനകം ആഭ്യന്തര മന്ത്രാലയം സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത രണ്ടാമത്തെ എൻജിഒയാണ് ഓക്സ്ഫാം ഇന്ത്യ. എഫ്‌സിആര്‍എ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ലാഭേച്ഛയോടെ ഫണ്ടുകള്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യുന്നതിനായി ഓക്‌സ്ഫാം ഇന്ത്യ പദ്ധതിയിട്ടതായി വ്യക്തമാക്കുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ ആദായനികുതി വകുപ്പ് കഴിഞ്ഞ കൊല്ലം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നതായാണ് വിവരം. 21 സ്വതന്ത്ര സന്നദ്ധസംഘടനകളുടെ കൂട്ടായ സംരംഭമാണ് ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍. യുകെയിലെ ഓക്‌സ്‌ഫോഡാണ് ഓക്‌സ്ഫാമിന്റെ ആസ്ഥാനം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?