ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ജസ്റ്റിസ് അരവിന്ദ് കുമാർ 
INDIA

രണ്ട് ജസ്റ്റിസുമാരുടെ നിയമനത്തിന് കൂടി കേന്ദ്ര അംഗീകാരം; ക്വാറം തികഞ്ഞ് സുപ്രീംകോടതി

വെബ് ഡെസ്ക്

അലഹബാദ്, ​ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ രാജേഷ് ബിന്ദാൽ, അരവിന്ദ് കുമാർ എന്നിവരെ സുപ്രീംകോടതിയില്‍ നിയമിക്കാൻ കേന്ദ്രസർക്കാർ അനുമതി. ഇരുവരെയും സുപ്രീംകോടതി ജസ്റ്റിസുമാരായി നിയമിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ട്വിറ്ററിൽ കുറിച്ചു. കൊളീജിയമാണ് ജനുവരി 31ന് സുപ്രീംകോടതി ജസ്റ്റിസ് പദവിയിലേക്ക് ഇരുവരുടെയും പേര് നിർദേശിച്ചത്. ഇതോടെ സുപ്രീംകോടതിയിലെ ജസ്റ്റിസുമാരുടെ എണ്ണം ഫുള്‍ ക്വാറമായ 34 ആയി. 2019 നവംബറിന് ശേഷം സുപ്രീംകോടതി ജസ്റ്റിസുമാരുടെ എണ്ണം 34 ആകുന്നത് ഇതാദ്യമാണ്.

നിലവിൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ രാജേഷ് ബിന്ദാൽ, പ‍ഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാണ് എൻറോൾ ചെയ്തതത്. അഖിലേന്ത്യാതലത്തിലെ ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബിന്ദാൽ. സുപ്രീംകോടതിയിൽ പ‍ഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് നേരത്തെ കൊളീജിയം നിരീക്ഷിച്ചിരുന്നു. കർണാടക ഹൈക്കോടതിയിൽ എൻറോൾ ചെയ്ത ജസ്റ്റിസ് അരവിന്ദ് കുമാർ, അഖിലേന്ത്യാ സീനിയോറിറ്റി പട്ടികയിൽ 26-ാം സ്ഥാനത്താണ്.

ഡിസംബർ നാലിന് സുപ്രീംകോടതിയിലേക്ക് അഞ്ച് ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം നിർദേശിച്ചിരുന്നു. ഫെബ്രുവരി നാലിന് കേന്ദ്രം വിജ്ഞാപനമിറക്കിയതോടെ ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, സഞ്ജയ് കരോൾ, പി വി സഞ്ജയ് കുമാർ, അഹ്സാനുദ്ദീൻ അമാനുല്ല, മനോജ് മിശ്ര എന്നിവർ ഫെബ്രുവരി ആറിന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. കൂടുതൽ ജഡ്ജിമാർ ഈ വർഷം വിരമിക്കാനിരിക്കെ ജൂൺ അവസാനത്തോടെ അഞ്ച് ഒഴിവുകൾ കൂടി ഉണ്ടാകും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?