INDIA

തെലങ്കാനയില്‍ രേവന്ത് റെഡ്ഡി തന്നെ; മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌, ഏഴിന് സത്യപ്രതിജ്ഞ

വെബ് ഡെസ്ക്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നെ. ഡല്‍ഹിയില്‍ ചേര്‍ന്ന ഹൈക്കമാന്‍ഡ് യോഗത്തിന് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഏഴാം തീയതിയാണ് സത്യപ്രതിജ്ഞ. തെലങ്കാനയില്‍ വണ്‍ മാന്‍ ഷോ ആയിരിക്കില്ല. ഇതൊരു മികച്ച ടീം ആയിരിക്കും. എല്ലാ മുതിര്‍ന്ന നേതാക്കളേയും പരിഗണിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാന്‍ ഹൈദരാബാദില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തല്‍ ഐക്യകണ്‌ഠേന തീരുമാനമായിരുന്നു. ശേഷം, അന്തിമ പ്രഖ്യാനം നടത്താനായി ഹൈക്കമാന്‍ഡിനെ ചുമലതപ്പെടുത്തി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഹൈക്കമാന്‍ഡ് യോഗമാണ് പ്രഖ്യാപനം നടത്തിയത്.

പ്രമുഖ നേതാക്കളായ ഉത്തം കുമാര്‍ റെഡ്ഡിക്കും മല്ലു ഭട്ടി വിക്രമാര്‍ക്കയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കിയേക്കും എന്നാണ് സൂചന. കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തിന് മുന്നോടിയായി, ഉത്തം കുമാര്‍ റെഡ്ഡി കര്‍ണാടക ഉപമുഖ്യന്ത്രി ഡികെ ശിവകുമാറുമായി ചര്‍ച്ച നടത്തി.

119ല്‍ 64 സീറ്റ് നേടിയാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചത്. രേവന്ത് തന്നെയാണ് മുഖ്യമന്ത്രിയെന്ന് ഏകദേശം ഉറപ്പിച്ചിരുന്നെങ്കിലും ഉത്തം കുമാര്‍ റെഡ്ഡിയ്ക്കും മല്ലു വിക്രാമര്‍ക്കയ്ക്കും വേണ്ടി ആവശ്യമുയര്‍ന്നു. ഇതിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനം പങ്കുവച്ചേക്കും എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

എന്നാല്‍, മുഖ്യമന്ത്രി പദം പങ്കുവയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുക്കുകയായിരുന്നു. രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈദരാബാദില്‍ പ്രകടനം നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ 64 എംഎല്‍എമാരില്‍ 42 പേരും രേവന്ത് റെഡ്ഡിക്കൊപ്പമാണ്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം