അരവിന്ദ് കെജ്രിവാള്‍ 
INDIA

'കോണ്‍ഗ്രസ് തീര്‍ന്നു'; ബിജെപിയുടെ മുഖ്യ എതിരാളി ആം ആദ് മി പാര്‍ട്ടിയെന്ന് അരവിന്ദ് കെജ്രിവാള്‍

വെബ് ഡെസ്ക്

ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ കാലം കഴിഞ്ഞെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. ജീവനക്കാര്‍ക്ക് ശബളം പോലും നല്‍കാനാകാതെ പാപ്പരത്തത്തിന്‍റെ വക്കിലായ പഞ്ചാബ് ആം ആദ്മി സര്‍ക്കാര്‍, ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നെന്ന കോണ്‍ഗ്രസ് ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കോണ്‍ഗ്രസിന്‍റെ കഥ കഴിഞ്ഞെന്ന് പറഞ്ഞ അദ്ദേഹം, കോണ്‍ഗ്രസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വലിയ പ്രസക്തിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അല്ല മറിച്ച് , ആംആദ്മി പാര്‍ട്ടിയാണ് രാജ്യത്ത് ബിജെപിയുടെ മുഖ്യ എതിരാളികള്‍. അതിനാല്‍, വോട്ടര്‍മാര്‍ വോട്ട് കോണ്‍ഗ്രസിന് നല്‍കി അത് പാഴാക്കരുത്. രാജ്യത്ത് ബിജെപി ഭരണം ആഗ്രഹിക്കാത്ത നിരവധി പേരുണ്ട്. കോണ്‍ഗ്രസിന് വോട്ട് നല്‍കുന്നത് അവര്‍ക്കും ഇഷ്ടമല്ല. ബിജെപിക്കും, കോണ്‍ഗ്രസിനും ലഭിക്കാത്ത ആ വോട്ടുകള്‍ക്ക് തങ്ങള്‍ അര്‍ഹരാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഗുജറാത്ത് അഴിമതി, ഭയ രഹിതമാകും. ഗുജറാത്തില്‍ നിന്നുള്ള പണം വ്യവസായികളുടെ കൈയ്യില്‍ എത്തിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പണം ഗുജറാത്തിലെ സാധാരണക്കാരായ ജനങ്ങളുടെ കൈകളിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ശുചീകരണ തൊഴിലാളികളുമായി സംവദിക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി