INDIA

നുഹ് സംഘർഷം; കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ, കേസിൽ 52 പ്രതികൾ

കഴിഞ്ഞ ആഴ്ച എംഎൽഎയെ നുഹ് പോലീസ് ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും

വെബ് ഡെസ്ക്

ജൂലൈയിൽ ഹരിയാനയിലെ നുഹിൽ നടന്ന സംഘർഷത്തിൽ ഒരു കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. നുഹ് ജില്ലയിലെ ഫിറോജ്പുർ ജിർക്ക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ മമ്മൻ ഖാനെയാണ് സംഘർഷത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച എംഎൽഎയെ നുഹ് പോലീസ് ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

സെപ്റ്റംബർ നാലിനാണ് മമ്മൻ ഖാനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്

വർഗീയ സംഘർഷ കേസിൽ 52 പേരാണ് കുറ്റാരോപിത പട്ടികയിലുള്ളത്. ഇതിൽ 42 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഎൽഎ മമ്മൻ ഖാനെതിരെ മതിയായ തെളിവുകളുണ്ടെന്നാണ് പോലീസിന്റെ പക്ഷം. ഫോൺ കോൾ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്ന് ഹരിയാന സർക്കാർ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിൽ പറഞ്ഞു.

സെപ്റ്റംബർ നാലിനാണ് മമ്മൻ ഖാനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. അറസ്റ്റിൽനിന്ന് സംരക്ഷണം നേടാൻ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മമ്മൻ ഖാൻ കോടതിയെ സമീപിച്ചിരുന്നു. തന്നെ കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് എംഎൽഎ കോടതിയിൽ വാദിച്ചു. എഫ്ഐആറിൽ പേരുചേർത്ത ശേഷമാണ് താൻ കേസിൽ പ്രതിയാണെന്ന കാര്യമറിഞ്ഞത്. ജൂലൈ 26 മുതൽ ഓഗസ്റ്റ് ഒന്നുവരെ താൻ ഗുരുഗ്രാമിലെ വീട്ടിലുണ്ടായിരുന്നു. സംഘർഷം ആരംഭിച്ച ദിവസം താൻ നുഹിലില്ലായിരുന്നു. സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ ഏജൻസിയെ നിയമിക്കണമെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.

അതേസമയം, എംഎൽഎയ്ക്കെതിരെ തെളിവുകളുണ്ടെന്ന നിലപാടിലാണ് സർക്കാർ. അദ്ദേഹത്തിന്റെ ഫോൺ കോൾ വിശദാംശ രേഖകൾ, അദ്ദേഹത്തിന്റെ ലൊക്കേഷൻ, എംഎൽഎയുടെ പേഴ്‌സണൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴി എന്നിവ എംഎൽഎയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് സൂചിപ്പിക്കുന്നതാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസിലെ മറ്റൊരു കുറ്റാരോപിതർ തൗഫീഖും എംഎൽഎയുടെ പേര് പറഞ്ഞിട്ടുണ്ട്. ജൂലൈ 29,30 തീയതികളിൽ ഇവർ തമ്മിൽ ഫോണിലൂടെ ബന്ധപ്പെട്ടതായും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

നേരത്തെ രണ്ടുതവണ നുഹ് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി മമ്മൻ ഖാനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം ഹാജരായിരുന്നില്ല. ഓഗസ്റ്റ് 31ന് വിളിപ്പിച്ചപ്പോൾ വൈറൽ പണിയാണെന്ന കാരണം ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു.

ജൂലൈ 31നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടാകുന്നത്. അത് കത്തിപ്പടരുകയും ആറുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഗുരുഗ്രാമിലെ പള്ളിക്ക് തീവയ്ക്കുകയും സഹ ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി