INDIA

ജമ്മു കശ്മീരിൽ ഇനി ചോദ്യമില്ല; ബിജെപി തറപറ്റി, കോൺഗ്രസ്- എൻസി സഖ്യം ബഹുദൂരം മുന്നിൽ

വെബ് ഡെസ്ക്

ജമ്മുകശ്മീരിൽ എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം കാറ്റിൽ പറത്തി നാഷണൽ കോൺഫറൻസ്- കോൺഗ്രസ് മുന്നേറ്റം. സഖ്യം കേവലഭൂരിപക്ഷമായ 48 സീറ്റ് പിന്നിട്ടു. തുടക്കം മുതൽ ജമ്മു കശ്മീരിൽ കോൺഗ്രസ്- എൻ സി സഖ്യം വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രമായ ജമ്മുവിലും കോൺഗ്രസ് സഖ്യം സീറ്റുകൾ നേടി.

പത്ത് വർഷത്തിനുശേഷമാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ ജമ്മുകശ്മീരിൽ വലിയ നേട്ടമുണ്ടാക്കിയെന്ന ബിജെപിയുടെ വാദമാണ് ജനവിധിയിലൂടെ പൊളിയുന്നത്.

ജമ്മുവിൽ 43, കശ്മീരിൽ 47 എന്നിങ്ങനെയാണ് ജമ്മുകശ്മീർ നിയമസഭയിലെ പ്രാതിനിധ്യം. കഴിഞ്ഞതവണ ജമ്മുവിൽ മത്സരിച്ച 37 സീറ്റിൽ ബിജെപി 25 എണ്ണം നേടിയിരുന്നു. അവിടെയാണ് കോൺഗ്രസ് സഖ്യം 15 സീറ്റ് പിടിച്ചെടുത്തത്. കശ്മീരിലാകട്ടെ കോൺഗ്രസ്- എൻസിപി സഖ്യത്തിന്റെ ആധികാരികമായ മുന്നേറ്റമാണ്. മെഹ്ബൂബ മുഫ്തിയുടെ പിഡിപിയും സഖ്യത്തിനൊപ്പം ചേരുമെന്നാണ് കരുതുന്നത്.

ഗന്ധർബാൽ, കുൽഗാം എന്നീ രണ്ട് സീറ്റുകളിലും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ലീഡ് ചെയ്യുന്നുണ്ട്. പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ, എഐസിസി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, ബിജെപിയുടെ മുൻ മന്ത്രി ഷാം ലാൽ ശർമ, ദേവേന്ദർ സിംഗ് റാണ എന്നിവരും മുന്നിലാണ്.

തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൾ പ്രകാരം നാഷണൽ കോൺഫറൻസ് 39 സീറ്റിലും സഖ്യകക്ഷിയായ കോൺഗ്രസ് ഏഴ് സീറ്റിലും മുന്നിലാണ്. പിഡിപി മൂന്ന് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി), സിപിഎം, പീപ്പിൾസ് കോൺഫറൻസ്, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) എന്നിവർ ഓരോ സീറ്റിലും മുന്നിലാണ്.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി