INDIA

പൗരത്വനിയമം ലക്ഷ്യം വയ്ക്കുന്നത് മുസ്ലിങ്ങളെ, നിയമം പിൻവലിക്കാനുള്ള രാഷ്ട്രീയ നീക്കം നടത്തുമെന്ന് സിപിഎം

വെബ് ഡെസ്ക്

പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി എതിർത്തത് സിപിഎം പോളിറ്റ് ബ്യൂറോ. ഭരണഘടന വിഭാവനം ചെയ്യുന്ന പൗരത്വമെന്ന മതേതര സങ്കൽപ്പത്തെ തകർക്കുന്ന തരത്തിൽ പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതാണ് ഈ നിയമമെന്ന് സിപിഎം പ്രസ്താവനയിൽ പറയുന്നു.

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നതാണെന്നും അയൽ രാജ്യങ്ങളിൽനിന്ന് അഭയാർഥികളായെത്തിയ മുസ്ലിം വിഭാഗത്തിൽപ്പെടുന്നവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഈ നിയമത്തിന്റെ തുടർച്ചയിൽ വരാൻ പോകുന്ന ദേശീയ പൗരത്വ രജിസ്റ്ററിലും ഒഴിവാക്കപ്പെടാൻ പോകുന്നത് മുസ്ലിം വിഭാഗമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

സിഎഎ പ്രകാരം പൗരത്വത്തിനു യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനും പൗരത്വം നൽകുന്നതിനും സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകാത്ത തരത്തിലാണ് ഈ നിയമം അവതരിപ്പിച്ചിരിക്കുന്നതെന്നും നിയമത്തെ എതിർക്കുന്ന സംസ്ഥാനങ്ങൾ പൗരത്വം നൽകുന്ന പ്രക്രിയയിൽ ഇടപെടാതിരിക്കാനാണ് ഈ നീക്കമെന്നും പ്രസ്താവനയിൽ വിമർശിക്കുന്നു.

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന നിലപാട് കഴിഞ്ഞദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ആവർത്തിച്ചിരുന്നു.

നിയമത്തിന്റെ ചട്ടങ്ങൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തിരിക്കുന്ന സമയം പ്രധാനപ്പെട്ടതാണെന്നും നാല് വർഷം മുമ്പ് 2019ൽ അവതരിപ്പിച്ച് നിയമമായ പൗരത്ത്വ ഭേദഗതി, രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്കടുക്കുന്ന സമയത്ത് പ്രാബല്യത്തിൽ കൊണ്ട് വരുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അത് ജനങ്ങളെ വിഭജിക്കുന്നതിനു വേണ്ടിയാണെന്നുമുള്ള വിമർശനവും സിപിഎം ഉന്നയിക്കുന്നു. ഈ നിയമത്തെയും അത് നടപ്പാക്കുന്നതിനെയും സിപിഎം ശക്തമായി എതിർക്കുന്നുവെന്നും നിയമം പിൻവലിക്കുന്നതിനുവേണ്ടിയുള്ള രാഷ്ട്രീയ നീക്കങ്ങൾ നടത്തുമെന്നും പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും