INDIA

നോ ബോളിനെ ചൊല്ലി തർക്കം : ഒഡീഷയിൽ അമ്പയർ കുത്തേറ്റ് മരിച്ചു

വെബ് ഡെസ്ക്

ക്രിക്കറ്റ് മത്സരത്തിനിടയിൽ നോ ബോൾ തീരുമാനത്തെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് അമ്പയർ കുത്തേറ്റ് മരിച്ചു. ഒഡീഷയിൽ മൻഹിസലന്ദ ഗ്രാമത്തിലാണ് സംഭവം. 22 വയസുള്ള ലക്കി റൗത്ത് ആണ് കൊല്ലപ്പെട്ടത്. ആക്രമത്തിന് ശേഷം പ്രതികളായ 3 പേർ സംഭസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ശങ്കർപൂരിൽ നിന്നും ബെർഹാംപൂരിൽ നിന്നുമുള്ള അണ്ടർ 18 ക്രിക്കറ്റ് ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

മത്സരത്തിനിടെ കൊല്ലപ്പെട്ട ലക്കി റൗത്ത് നോ-ബോൾ സിഗ്നൽ നൽകി. ഇതിനെ തുടർന്ന് ബൗളിങ് ടീമിലുണ്ടായിരുന്ന ജഗ റൗട്ട്, ലക്കിയുമായി തർക്കിക്കുകയും ജഗ പിന്നീട് സഹോദരൻ മുന്നയെ വിളിച്ചു വരുത്തുകയുമായിരുന്നു. വാക്കേറ്റം മൂത്ത് മുന്ന ബാറ്റ് കൊണ്ട് ലക്കിയെ അടിച്ച ശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ലക്കിയെ ഉടൻ തന്നെ സമീപത്തുള്ള എസ്‌സിബി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രതികളെ പിടികൂടാൻ പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി