INDIA

കടം വാങ്ങിയതിനേക്കാള്‍ കൂടുതല്‍ തുക തിരികെ നൽകിയില്ല; ദളിത് യുവതിയെ വിവസ്ത്രയാക്കി മർദ്ദിച്ചു, മൂത്രം കുടിപ്പിച്ചു

വെബ് ഡെസ്ക്

ബിഹാറിലെ പട്നയിൽ ദളിത് യുവതിയെ വിവസ്ത്രയാക്കി മർദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. സ്ത്രീ കടമായി വാങ്ങിയ 1500 രൂപ തിരിച്ചുകൊടുത്തിരുന്നെങ്കിലും ഇനിയും തുക വേണമെന്നാവശ്യപ്പെട്ടാണ് പ്രമോദ്‌ സിംഗും അയാളുടെ മകൻ അൻഷുവും ചേർന്ന് യുവതിയെ ആക്രമിച്ചത്.

സാരമായ പരിക്കുകളുമായി സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് പ്രമോദ് സിംഗും മകനും മറ്റ് നാലുപേരുമടങ്ങുന്ന സംഘം ദളിത് യുവതിയുടെ വീട്ടിൽ പോവുകയും സ്ത്രീയെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയുമായിരുന്നു. വിവസ്ത്രയാക്കി ക്രൂരമായി മർദ്ദിക്കുകയും, ശേഷം പ്രമോദ് സിംഗ് തന്റെ മകനോട് യുവതിയുടെ വായയിൽ മൂത്രമൊഴിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

യുവതി മാസങ്ങൾക്ക് മുമ്പ് 1500 രൂപ പ്രമോദ് സിങിൽ നിന്നും കടം വാങ്ങിയിരുന്നു. അത് പലിശ സഹിതം തിരിച്ചു നൽകുകയും ചെയ്തു. അതിനു ശേഷവും പ്രമോദ് സിംഗ് പണമാവശ്യപ്പെട്ടു. നല്കാൻ യുവതി വിസമ്മതിക്കുകയും ചെയ്തു.

യുവതിയെ നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. യുവതി നേരത്തെ തന്നെ ഭീഷണിയുടെ കാര്യം പോലീസിനെ അറിയിച്ചിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല എന്നും യുവതി പറയുന്നു. സംഭവത്തെ തുടർന്ന് യുവതി താമസിക്കുന്ന ഗ്രാമത്തിലെ ജനങ്ങൾ കുറ്റവാളികൾക്കെതിരെ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ട് സംഘടിച്ച് കഴിഞ്ഞു. എന്നാൽ കുറ്റവാളികളായ പ്രമോദ് സിങ്ങും മകനും എവിടെയാണെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?