ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍  
INDIA

തിരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണം; അയോഗ്യനാക്കിയ ലക്ഷദ്വീപ് എം പി സുപ്രീംകോടതിയില്‍

നിയമകാര്യ ലേഖിക

അയോഗ്യനാക്കിയ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. അടുത്തമാസം 27ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു പ്രഖ്യാപനം. മണ്ഡലത്തില്‍ ഏതെങ്കിലും തരത്തില്‍ ഒഴിവുണ്ടായാല്‍ ആറ് മാസത്തിനകമാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാല്‍ ഫൈസലിനെ അയോഗ്യനാക്കിയപ്പോള്‍ അസാധാരണ വേഗത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഉടന്‍ അയോഗ്യനാകുമെന്ന സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് അയോഗ്യത കല്‍പ്പിച്ചത്. ഹൈക്കോടതിയിലെ അപ്പീലില്‍ വാദം പൂര്‍ത്തിയാകാതിരിക്കെ തിരക്ക് പിടിച്ച് ഇത്തരം നടപടി സ്വീകരിച്ചതിന്റെ നിയമപ്രശ്‌നമാണ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുന്നത്. ലക്ഷദ്വീപിലെ എന്‍സിപി എം പിയായിരുന്നു മുഹമ്മദ് ഫൈസല്‍.

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തീയതി അസാധാരണ വേഗത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്

എന്‍സിപി ദേശീയ സെക്രട്ടറി ശരത് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്‍സിപി ദേശീയ സെക്രട്ടറിമാരിലൊരാളായ ഫൈസല്‍ 2004 മുതല്‍ ലക്ഷദ്വീപിലെ എം പിയാണ്. കോണ്‍ഗ്രസ് കുത്തകയായിരുന്ന ദ്വീപില്‍ എന്‍സിപി സാന്നിധ്യമുറപ്പിച്ചത് ഫൈസലിലൂടെയായിരുന്നു. ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തീയതി അസാധാരണ വേഗത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് രണ്ടിനായിരിക്കും വോട്ടെണ്ണല്‍ നടക്കുക. വധശ്രമകേസില്‍ ലക്ഷദ്വീപ് ജില്ലാ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് ഫൈസലിപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ നാളെയും വാദം നടക്കും.

എന്‍സിപി ദേശീയ സെക്രട്ടറിമാരിലൊരാളായ ഫൈസല്‍ 2004 മുതല്‍ ലക്ഷദ്വീപിലെ എം പിയായിരുന്നു

മുഹമ്മദ് ഫൈസലുമായി ബന്ധപ്പെട്ട കേസിന്റെ രേഖകള്‍ കവരത്തി കോടതിയില്‍ നിന്നും നാളെ ഹൈക്കോടതിയിലെത്തിക്കും. തങ്ങള്‍ നല്‍കിയ കൗണ്ടര്‍ കേസ് പരിഗണിക്കാതെയാണ് ശിക്ഷ വിധിച്ചത് എന്നാണ് മുഹമ്മദ് ഫൈസലടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയെ അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് അവരും എതിര്‍ കേസ് നല്‍കിയിരുന്നു. അക്രമ സംഭവങ്ങളില്‍ കൗണ്ടര്‍ കേസുണ്ടെങ്കില്‍ അതുകൂടി പരിഗണിച്ച് വിധി പറയണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. അപ്പീലില്‍ കൂടുതല്‍ നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അവസരം വേണമെന്ന മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി നാളെ കേസ് വീണ്ടും പരിഗണിക്കുന്നത്.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി