INDIA

അസമയത്ത് എത്തിയ സംഘത്തിന് മദ്യം നൽകിയില്ല; റാഞ്ചിയിലെ ബാറിൽ ഡിജെയെ വെടിവച്ച് കൊന്നു

വെബ് ഡെസ്ക്

മദ്യമാവശ്യപ്പെട്ടിട്ടു നൽകാത്തതിന് ഝാര്‍ഖണ്ഡിലെ ബാറിൽ ഡിജെയെ വെടിവച്ചുകൊന്നു. റാഞ്ചിയിലെ ബാറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വലിയ റൈഫിളുമായി അക്രമി എത്തുന്നതും വളരെ അടുത്തുനിന്ന് ഡിജെയുടെ നെഞ്ചിൽ വെടിവെയ്ക്കുന്നതും ബാറിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഷോർട്സ് മാത്രം ധരിച്ച്, ടി ഷർട്ട് ഉപയോഗിച്ച് മുഖം മറച്ച് അക്രമി തോക്കുമായി ഡിജെയെ സമീപിക്കുന്നതു ദൃശ്യങ്ങളിൽ കാണാം.

കൊലപാതകിയോടൊപ്പം നാലുപേരുമുണ്ട്. പുലർച്ചെ ഒരു മണിയോടെ ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെടുകയായിരുന്നു. ബാറിന്റെ പ്രവർത്തന സമയമല്ലെന്ന് തൊഴിലാളികൾ അറിയിച്ചതോടെ വാക്കുതർക്കമുണ്ടാവുകയി. തർക്കം മൂര്‍ച്ഛിച്ചതോടെ അക്രമി കൈയിലുണ്ടായിരുന്നു തോക്കെടുത്ത്‌ ബാറിലെ ഡിജെയുടെ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റശേഷം ബാറിനുള്ളിൽ ഒന്നു രണ്ടു ചുവട് നടന്നശേഷമാണ് ഡിജെ നിലത്തുവീണത്. ഉടനെ, അടുത്തുള്ള ആശുപത്രി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെടിയുതിർത്ത ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. റാഞ്ചി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അടുത്ത ദിവസം ബാർ സന്ദർശിച്ച് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു. ബാർ തൊഴിലാളികളെ മൊഴിയെടുത്തശേഷം കൊലപാതകസംഘത്തെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണു പോലീസ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും