INDIA

സാമ്പത്തിക ക്രമക്കേട്; ആർ ജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലിന്റെ വസതികളിൽ ഇ ഡി പരിശോധന

വെബ് ഡെസ്ക്

ട്രെയിനീ പിജി ഡോക്ടർ ബലാത്സംഗ-കൊലപാതകത്തിന് ഇരയായ കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീടുകളിൽ ഇഡി പരിശോധന. മെഡിക്കൽ കോളേജിൽ സന്ദീപ് ഘോഷിന്റെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

സന്ദീപ് ഘോഷിന്റെയും ഭാര്യയുടെയും ഉൾപ്പെടെ അഴിമതിയിലൂടെ വാങ്ങിയതെന്ന് കരുതപ്പെടുന്ന വസതികൾ ഉൾപ്പെടെ ഏഴ് ഇടങ്ങളിലാണ് വ്യാഴാഴ്ച ഇ ഡി പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്ച കൊൽക്കത്ത ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ സന്ദീപ് ഘോഷിൻ്റെയും അദ്ദേഹത്തിൻ്റെ ചില ബന്ധുക്കളുടെയും വസതികളിൽ പരിശോധന നടത്തിയപ്പോഴായിരുന്നു സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ ഇഡി കണ്ടെത്തിയത്.

ആർജി കാർ മെഡിക്കൽ കോളേജിലേക്ക് മരുന്നുകൾ വിതരണം ചെയ്യുന്ന ഒരു മെഡിക്കൽ വിതരണക്കാരന്റെയും വസതിയിലും ഇഡി എത്തിയിരുന്നു. രണ്ടാഴ്ച മുൻപായിരുന്നു സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസി കേസ് രജിസ്റ്റർ ചെയ്തത്. മുപ്പത്തിയൊന്നുകാരിയായ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഡോ. സന്ദീപ് ഘോഷിൻ്റെ പേരിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ്. ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചന, വഞ്ചന, സത്യസന്ധതയില്ലായ്മ, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 എന്നിവയായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്.

സന്ദീപ് ഘോഷ് 2021 ഫെബ്രുവരി മുതൽ 2024 സെപ്റ്റംബർ വരെ ആർജി കാർ ഹോസ്പിറ്റലിൻ്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച സന്ദീപ് ഘോഷിനെ ട്രെയിനി ഡോക്ടറെ ക്രൂരമായ കൊലപാതകത്തിന് പിന്നാലെയാണ് തത്സ്ഥാനത്തുനിന്ന് മാറ്റിയത്. അദ്ദേഹത്തെ മണിക്കൂറുകൾക്കുളിൽ മറ്റൊരു കോളേജിൽ നിയമിച്ചത് സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും