INDIA

രണ്ടു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ജമ്മു കശ്മീരിൽ മൂന്നുഘട്ടം, ഹരിയാനയിൽ ഒറ്റഘട്ടം, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനമില്ല

വെബ് ഡെസ്ക്

ഹരിയാന, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടം അടുത്ത മാസം 18 ന് നടക്കും. രണ്ടാം ഘട്ടം സെപ്റ്റംബർ 25 നു, മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.

ഹരിയാനയിൽ തിരഞ്ഞെടുപ്പ് ഒക്ടോബർ ഒന്നിനാണ് നടക്കുക. നാലിനാണ് വോട്ടെണ്ണൽ. ഇരു നിയമസഭകളുടെയും കാലാവധി നവംബർ മൂന്നിനാണ് അവസാനിക്കുന്നത്.

ജമ്മു കശ്മീരിലെ 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുകയെന്ന് സിഇസി അറിയിച്ചു. അതിൽ 74 ജനറലും 16 സംവരണ മണ്ഡലങ്ങളും (എസ് ടി - 9, എസ് സി - 7) ആണ്.

നിയമസഭകളുടെ കാലാവധി അവസാനിക്കുന്ന മഹാരാഷ്ട്ര (നവംബർ 26), ഝാർഖണ്ഡ് (ജനുവരി 5) എന്നിവടങ്ങളിലും കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല.

ജമ്മു കശ്മീരിൽ ജനാധിപത്യം ശക്തിപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സിഇസി രാജീവ് കുമാർ പറഞ്ഞു. ജമ്മു കശ്മീരിലെ 90 നിയമസഭാ മണ്ഡലങ്ങളിലായി 87.09 ലക്ഷം വോട്ടർമാരുണ്ട്. ജമ്മു കശ്മീരിൽ ജനാധിപത്യത്തിൻ്റെ പാളികൾ ശക്തിപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ചരിത്രപരമായ' 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ നടത്തിപ്പിനെ പ്രശംസിച്ചുകൊണ്ടാണ് പ്രഖ്യാപനം ആരംഭിച്ചത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലോകതലത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയായിരുന്നു. അത് വിജയകരമായി സമാധാനപരമായും പൂർത്തിയാക്കി. മുഴുവൻ ജനാധിപത്യ ലോകത്തിനും അത് വളരെ ശക്തമായ ഒരു ജനാധിപത്യ ഉപരിതലം സൃഷ്ടിച്ചു, അത് അക്രമങ്ങളൊന്നുമില്ലാതെ സമാധാനപരമായിരുന്നു, രാജ്യം മുഴുവൻ തിരഞ്ഞെടുപ്പ് ഉത്സവം ആഘോഷിച്ചു. ഞങ്ങളും ഒരുപാട് റെക്കോർഡുകൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും