INDIA

മണിപ്പൂരില്‍ വീണ്ടും സംഘർഷം; മൂന്ന് മെയ്തികൾ കൊല്ലപ്പെട്ടു, അക്രമികളെത്തിയത് കേന്ദ്ര സേനയുടെ ബഫർസോണ്‍ മറികടന്ന്

വെബ് ഡെസ്ക്

മണിപ്പൂരിലെ ബിഷ്ണുപൂരിലുണ്ടായ സംഘർഷങ്ങളിൽ മൂന്ന് മെയ്തികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് മേഖലയിൽ സംഘർഷമുണ്ടായത്. ക്വാക്ത മേഖലയിൽനിന്നുള്ള മെയ്തികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അക്രമികൾ സൈന്യത്തിന്റെ ബഫർസോൺ കടന്ന് മെയ്തി അധീനമേഖലയിലെത്തി വെടിയുതിർക്കുകയായിരുന്നു എന്ന് ബിഷ്ണുപൂർ പോലീസ് വ്യക്തമാക്കി.

ബിഷ്ണുപൂർ ജില്ലയിലെ ക്വാക്തയിൽ നിന്ന് രണ്ട് കിലോമീറ്ററിലധികം ദൂരത്താണ് കേന്ദ്ര സേനയുടെ ബഫർ സോൺ. ജില്ലയിൽ കുകി വിഭാഗത്തിന്റെ നിരവധി വീടുകൾ അഗ്നിക്കിരയാക്കിയതായും പോലീസ് സ്ഥിരീകരിച്ചു.

അക്രമികള്‍ സുരക്ഷാസേനയുടെ ആസ്ഥാനത്ത് അതിക്രമിച്ച് കടന്ന് തോക്കുകളും ഗ്രനേഡുകളുമടക്കം ആയുധങ്ങള്‍ കടത്തിയതായായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. പോലീസിന്റെ ആയുധപ്പുരയില്‍ നിന്ന് എകെ, ഖട്ടക് സീരിസുകളിലുള്ള റൈഫിളുകളും 19,000 ബുള്ളറ്റുകളും തട്ടിയെടുത്തു

ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തി സമുദായ പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 17 പേർക്ക് പരുക്കേറ്റതിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണം. അക്രമികള്‍ സുരക്ഷാസേനയുടെ ആസ്ഥാനത്ത് അതിക്രമിച്ച് കടന്ന് തോക്കുകളും ഗ്രനേഡുകളുമടക്കം ആയുധങ്ങള്‍ കടത്തിയതായായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. പോലീസിന്റെ ആയുധപ്പുരയില്‍ നിന്ന് എകെ, ഖട്ടക് സീരിസുകളിലുള്ള റൈഫിളുകളും 19,000 ബുള്ളറ്റുകളും തട്ടിയെടുത്തു. ബിഷ്ണുപൂരിലെ നരന്‍സീനയില്‍ സ്ഥിതി ചെയ്യുന്ന രണ്ടാം ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ (ഐആര്‍ബി) ആസ്ഥാനത്താണ് സംഭവം. വിവിധ റേഞ്ചുകളിലുള്ള 19,000-ലധികം റൗണ്ട് ബുള്ളറ്റുകള്‍, ഒരു എകെ സീരിസ് റൈഫിള്‍, മൂന്ന് ഖട്ടക് റൈഫിളുകള്‍, 195 സെല്‍ഫ് ലോഡിങ് റൈഫിളുകള്‍, അഞ്ച് എം പി-5 തോക്കുകള്‍, 16, 9 എംഎം പിസ്റ്റളുകള്‍, 25 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, 21 കാര്‍ബൈനുകള്‍, 124 ഹാന്‍ഡ് ഗ്രനേഡുകളും അക്രമികൾ കൊള്ളയടിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തികൾ കൂടുതലും ഇംഫാൽ താഴ്വരയിലാണ് താമസിക്കുന്നത്. ഇംഫാലിൽ സ്ഥിതി ചെയ്യുന്ന രണ്ട് ആയുധപ്പുരകള്‍ കൊള്ളയടിക്കാന്‍ ഇരുവിഭാഗവും ശ്രമിച്ചിരുന്നുവെങ്കിലും ശ്രമം പരാജയപ്പെട്ടു. സംഭവത്തെത്തുടർന്ന് ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് അധികൃതർ നേരത്തെ പ്രഖ്യാപിച്ച കർഫ്യൂ ഇളവുകൾ പിൻവലിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിലാണ് അധികൃതർ പകൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

വംശീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട 35 കുകി വിഭാഗക്കാരുടെ ശവസംസ്‌കാരം ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷം ആരംഭിച്ചത്. മെയ്തി വിഭാഗത്തിന് ആധിപത്യമുള്ള ചുരാചന്ദ്പൂര്‍-ബിഷ്ണുപൂര്‍ അതിര്‍ത്തിയായ ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്‌കാരം നിശ്ചയിച്ചിരുന്നത്. ജില്ലയിലെ കാങ്വായ്, ഫൗഗക്ചാവോ പ്രദേശങ്ങളില്‍ സൈന്യവും ആര്‍എഎഫ് ഉദ്യോഗസ്ഥരും കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 25ലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ